Kerala

എകെജി സെൻ്ററിൽ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ ഡിയോ സ്കൂട്ടർ ഉടമകളെ പൊലീസ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന് ആക്ഷേപം

സിപിഎമ്മിൻ്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെൻ്ററിൽ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ തലസ്ഥാനത്തെ ഡിയോ സ്കൂട്ടർ ഉടമകളെ പൊലീസ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന് ആക്ഷേപം. ആക്രമണം സംബന്ധിച്ച അന്വേഷണം വഴിത്തിരിവിലെത്തി നിൽക്കുന്നുവെന്ന് പൊലീസ് പറയുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ലെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സംഭവം നടന്ന് ഒരാഴ്ച്ചയോട് അടുക്കുമ്പോഴും എഡിജിപിയും കമ്മീഷണറും നാലു ഡിവൈഎസ്പിമാരും അടക്കം 17 പേരടങ്ങുന്ന സംഘത്തിന് കേസില്‍ ഇതുവരേയും അറസ്റ്റിനു കഴിഞ്ഞില്ലെന്നുള്ളത് പൊലീസ് സേനയ്ക്ക് വലിയ നാണക്കേടാണ് സമ്മാനിച്ചിരിക്കുന്നത്.

അന്വേഷണത്തിൽ എകെജി സെൻ്ററിലേക്ക് സ്ഫോടക വസ്തു അറിഞ്ഞത് ഡിയോ സ്കൂട്ടറിൽ എത്തിയ വ്യക്തിയാണെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഡിയോ സ്കൂട്ടർ ഉടമകളെ ശാരീരികവും മാനസികവുമായി പൊലീസ് ബുദ്ധിമുട്ടിക്കുന്നെന്ന വാർത്തകൾ പുറത്തുവരുന്നുത്.

അന്വേഷണത്തിൻ്റെ ഭാഗമായി തലസ്‌ഥാനത്തെ 1,400ല്‍ അധികം വരുന്ന ഡിയോ സ്‌കൂട്ടര്‍ ഉടമകളോടു പൊലീസ് സ്റ്റേഷനിൽ ഹാജരാകുവാൻ നിർദ്ദേശിച്ചിരിക്കുയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. വാഹനത്തിൻ്റെ ആര്‍സി ബുക്കുമായി അതത്‌ പോലീസ്‌ സ്‌റ്റേഷനുകളില്‍ ഹാജരാകണമെന്നാണ് നിർദ്ദേശം. പ്രസ്തുത നിർദ്ദേശത്തിനെതിരെ വാഹന ഉടമകളളിൽ നിന്നും പ്രതിഷേധങ്ങളും ഉയർന്നുതുടങ്ങിയിട്ടുണ്ട്. ഡിയോ സ്കൂട്ടറിൻ്റെ ഉടമയായതിനാൽ കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ട സാഹചര്യമാണ് പലരെയും പ്രതിഷേധത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

എന്തടിസ്ഥാനത്തിലാണു സ്കൂട്ടർ ഉടമകളോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടതെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. പൊലീസിന് അത്തരത്തിൽ സംശയമുണ്ടെങ്കിൽ ഡിയോ സ്കൂട്ടർ ഉടമകളുടെ വീടുകൾ സന്ദർശിച്ച് പരിശോധിക്കുകയാണ് വേണ്ടതെന്നും വാഹന ഉടമകൾ പറയുന്നു. പല വാഹനങ്ങളുടെയും ആർസി ബുക്കുകൾ വീട്ടുടമസ്ഥൻ്റെ ഭാര്യ, മകൻ, മകൾ എന്നിവരുടെ പേരിലായിരിക്കും. പലർക്കും ഇന്നും പോലീസ് സ്റ്റേഷനിൽ കയറുക എന്നുള്ളത് ഭയവുമായിരിക്കും. അങ്ങനെയുള്ളവരോട് പൊലീസ് സ്റ്റേഷനിൽ എത്താൻ പറയുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
മതമല്ല സ്ത്രീകളുൾപ്പെടെയുള്ള ആർസി ബുക്ക് ഉടമസ്ഥരെ പൊലീസ് സ്റ്റേഷനിൽ കയറ്റുന്ന നടപടിയും ഇപ്പോൾ വിവാദത്തിലായിട്ടുണ്ട്. തലസ്ഥാനനഗരിയിലെ പ്രമുഖ പൊലീസ് സ്റ്റേഷനിൽ എത്തുന്ന ഡിയോ സ്കൂട്ടർ ഉടമകളിൽ പലരും പൊലീസ് നടപടിയിൽ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. ഉദ്യോഗസ്ഥർക്കു മുന്നിൽ ആക്രമണം നടന്ന സമയത്ത് താൻ എവിടെയായിരുന്നു എന്നുള്ളതുൾപ്പെടെ വിവരങ്ങൾ പറഞ്ഞശേഷം തൻ്റെ വാഹനത്തിൻ്റെ ഫോട്ടോ സ്വന്തം മൊബൈലിൽ ചിത്രീകരിച്ച് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കേണ്ടതുമുണ്ട്. മുംബൈ ഭീകരാക്രമണം നടന്നപ്പോൾപ്പോലുമില്ലാത്ത അന്വേഷണ രീതികളാണ് എകെജി സെൻ്റർ ആക്രമണത്തിൽ പോലീസ് സ്വീകരിയ്ക്കുന്നതെന്നാണ് ഉയരുന്ന പരിഹാസം.
അന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെക്കാൾ ഉയർന്ന റാങ്കിലുള്ള ഡിയോ സ്കൂട്ടർ ഉടമകളായ പല സർക്കാർ ഉദ്യോഗസ്ഥരും പൊലീസ് സ്റ്റേഷനിൽ ചെന്ന് ക്യൂ നിൽക്കേണ്ട അവസ്ഥയിലാണ്. ചെയ്യാത്ത തെറ്റിന് നിരപരാധി എന്നു ബോധിപ്പിക്കേണ്ട അവസ്ഥയാണ് തങ്ങൾക്കുള്ളതെന്നും പലരും പ്രതികരിച്ചു. അതിസുരക്ഷാ മേഖലയിൽ, തലസ്ഥാന പൊലീസിൻ്റെ മൂക്കിൻ തുമ്പത്ത് നടന്ന ഒരു കുറ്റകൃത്യം ഏകദേശം ഒരാഴ്ചയായിട്ടും പൊലീസിന് കണ്ടുപിടിക്കാൻ സാധിച്ചില്ലന്നുള്ളത് ആഭ്യന്തരവകുപ്പിനെ നാണക്കേടിലേക്ക് തള്ളിയിട്ടതിനു പുറമേയാണ് പുതിയ ആരോപണങ്ങളും എത്തുന്നത്. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന അക്രമത്തിൻ്റെ പേരിൽ നാട്ടുകാരെ മുഴുവൻ പ്രതിസ്ഥാനത്തു നിർത്തുന്ന നടപടിയാണ് സിപിഎം നടത്തുന്നതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.

ഇതിനിടെ എകെജി സെൻ്റര്‍ ആക്രമണത്തിന് ഉപയോഗിച്ചത് നാടന്‍ പടക്കത്തിന് സമാനമായ സ്‌ഫോടക വസ്തുവെന്ന് പ്രാഥമിക ഫോറന്‍സിക് പരിശോധനാ ഫലം പുറത്തു വന്നിരുന്നു. ഉഗ്രസ്‌ഫോടന ശേഷിയില്ലാത്ത വസ്തുക്കളാണ് ഉപയോഗിച്ചത്. സംഭവ സ്ഥലത്ത് നിന്ന് ഗണ്‍ പൗഡറിന്റെ അംശം മാത്രമാണ് ലഭിച്ചത്. പൊട്ടിത്തെറിച്ച സ്‌ഫോടക വസ്തുക്കളില്‍ ലോഹചിളുകളോ, കുപ്പി ചില്ലുകളോ ഉപയോഗിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

admin

Recent Posts

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

9 mins ago

ജമ്മുകശ്മീരിൽ ഭീകരാക്രമണം ! ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെട്ടു ;വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെടുകയും വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാനിലെ ഹിർപോറയിൽ…

17 mins ago

കോഴിക്കോട് മെഡ‍ിക്കൽ‌ കോളേജിൽ വീണ്ടും ശസ്ത്രക്രിയപിഴവ്! പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടെന്ന് പരാതി

കോഴിക്കോട്: മെഡ‍ിക്കൽ‌ കോളേജ് ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. വേദന ശക്തമായപ്പോഴാണ്…

33 mins ago

എഞ്ചിനിൽ തീ! ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

ബെംഗളൂരു: പുന്നെ - ബെംഗളൂരു – കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 1132 വിമാനത്തിന്റെ എൻജിനിൽ തീ പടർന്നതിനെ…

40 mins ago

സൗന്ദര്യ മത്സര വിപണിയിൽ നടക്കുന്ന ഈ ചതിക്കുഴികൾ അറിയാതെ പോവരുത്! |beauty pageant

സൗന്ദര്യ മത്സര വിപണിയിൽ നടക്കുന്ന ഈ ചതിക്കുഴികൾ അറിയാതെ പോവരുത്! |beauty pageant

45 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനും സസ്പെൻഷൻ

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ വീണ്ടും പോലീസ് ഉദ്യോഗസ്ഥനും സസ്‌പെൻഷൻ. പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശരത്…

52 mins ago