തിരുവനന്തപുരം:ലഹരി മാഫിയക്കെതിരെ പോലീസിന് വിവരം നല്‍കിയതിന് അമ്മയ്ക്കും മക്കൾക്കും
ലഹരി മാഫിയ സംഘത്തിന്റെ മർദ്ദനം.പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസ്.ര്‍ദിച്ചയാളുടെ പേര് സഹിതം പരാതി നല്‍കി 12 ദിവസമായിട്ടും വെഞ്ഞാറമൂട് പോലീസ് പ്രതികളെ പിടികൂടിയിട്ടില്ല.
ലഹരി മാഫിയയുമായി പോലീസ് ഒത്തുകളിക്കുകയാണെന്ന് ആരോപണമുയർന്നു. ലഹരി മാഫിയയെപ്പറ്റി പോലീസിനു വിവരം നല്‍കിയതിന് ഈ മാസം ഏഴിനാണ് അമ്മയ്ക്കും വിദ്യാര്‍ഥിയായ മകള്‍ക്കും മര്‍ദനമേല്‍ക്കേണ്ടി വന്നത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തെങ്കിലും പ്രതിയെ ഇതുവരെയും പിടിച്ചില്ല. ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം.ലഹരിമാഫിയയെ കുറിച്ചറിഞ്ഞാല്‍ പോലീസിനു വിവരം നല്‍കണമെന്ന സ്കൂളിലെ ബോധവല്‍ക്കരണ ക്ലാസ് കഴിഞ്ഞയുടനെയായിരുന്നു സമീപത്തെ സംഘത്തെപ്പറ്റി മകള്‍ പരാതി പറഞ്ഞതെന്ന് അമ്മ ചൂണ്ടിക്കാട്ടി. ഇനിയൊരമ്മയ്ക്കും മകള്‍ക്കും ഈ ഗതിയുണ്ടാകാതിരിക്കാനാണു പോരാട്ടം. പോലീസിന്‍റെ നിലപാടില്‍ ദുഃഖമുണ്ടെന്നു മകളും പറഞ്ഞു.
കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…
തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…
ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…