Elsi is subjected to vigilance test
കോട്ടയം : കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത എംജി സർവകലാശാല സെക്‌ഷൻ അസിസ്റ്റന്റ് സി.ജെ.എൽസിയെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. സിൻഡിക്കേറ്റ് തീരുമാനത്തെത്തുടർന്ന് പ്രൊ വൈസ് ചാൻസലറാണ് പിരിച്ചുവിട്ടതായി ഉത്തരവിറക്കിയത്.
മാർക്ക് ലിസ്റ്റ് വിതരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയതിനെത്തുടർന്ന് വിജലൻസ് എൽസിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് സസ്പെൻഡ് ചെയ്യുകയുമായിരുന്നു. അന്വേഷണം നടത്തുന്നതിന് സിൻഡിക്കേറ്റ് നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എൽസിയെ പിരിച്ചുവിട്ടത്.
എൽസിയുടെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയും അധികാര ദുർവിനിയോഗവും ഗൗരവമായ ക്രമക്കേടുകളും പെരുമാറ്റ ദൂഷ്യവും ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട് . 2 വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ എംബിഎ പരീക്ഷയുടെ മാർക്ക് തിരുത്തി,വിദ്യാർത്ഥികളെ വിജയിപ്പിക്കുന്നതിനായാണ് ക്രമക്കേട് നടത്തിയത്. കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് സിൻഡിക്കേറ്റ് എൽസിക്കു കാരണം കാണിക്കൽ നോട്ടിസ് നൽകി. എൽസി നൽകിയ മറുപടി തൃപ്തിപകരമല്ലാത്തതിനാൽ സർവീസിൽനിന്നു പിരിച്ചുവിടാൻ പ്രൊ വൈസ് ചാൻസലറോട് സിൻഡിക്കേറ്റ് നിർദേശം നൽകുകയായിരുന്നു. തുടർന്നു പിരിച്ചുവിട്ടതായി അറിയിച്ച് റജിസ്ട്രാർ ഡോ.ബി.പ്രകാശ് കുമാർ ഉത്തരവിറക്കി.
കേരളത്തിൽ ബിജെപിയുടെ സ്ഥാനം സഖാക്കൾ തിരിച്ചറിയണമെന്ന് സിപിഎം നേതാവ് ജി സുധാകരൻ
ഉടൻ രാജ്ഭവന്റെ സുരക്ഷയിൽ നിന്ന് ഒഴിയണമെന്ന് പോലീസിനോട് ഗവർണർ I CV ANANDA BOSE
പശ്ചിമബംഗാളിലെ ഡാർജിലിംഗിൽ നടന്ന ട്രെയിനപകടത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയായി. അപകടത്തിൽ 15 പേർ മരിച്ചതായി സ്ഥിരീകരിച്ചു. 60 പേര്‍ക്ക് പരിക്കേറ്റു. അഗർത്തലയിൽനിന്നും…
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാൻസിസ് മാർപാപ്പയും ജി 7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയ വൈറൽ ചിത്രം “ഒടുവിൽ മാർപാപ്പയ്ക്ക് ദൈവത്തെ കാണാനുള്ള…
നായിഡുവിനെയും നിതീഷിനെയും ‘ഒതുക്കാൻ’ മോദിയുടെ തന്ത്രം ; പ്രതിപക്ഷത്തിന്റെ പടയൊരുക്കം നേരിടാൻ ബിജെപി
കാറില്‍ സ്വിമ്മിങ് പൂൾ തയ്യാറാക്കി കുളിച്ചുകൊണ്ട് യാത്രചെയ്ത സംഭവത്തില്‍ പ്രമുഖ യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള മോട്ടോര്‍വാഹനവകുപ്പ് ഉത്തരവ്…