ഭൂപ് സിംഗ്
ഫരീദാബാദിൽ സ്ത്രീധന പീഡനത്തിന് പിന്നാലെ യുവതിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. യുവതിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുന്നതിന് മുൻപ് ഭർതൃപിതാവ് ലൈംഗിക പീഡനത്തിനിരയാക്കിയതായാണ് കണ്ടെത്തിയിരിക്കുന്നത്. യുവതിയുടെ ഭർത്താവും ഭർതൃമാതാവും ഭർതൃസഹോദരിയുമാണ് കൊലയ്ക്ക് ഒത്താശ ചെയ്തത്. കേസിൽ യുവതിയുടെ ഭർത്താവ് അരുൺ സിംഗ് പിടിയിലാകാനുണ്ട്. മുഖ്യപ്രതിയായ ഭർതൃ പിതാവ് ഭൂപ് സിംഗിനെ മൂന്ന് ദിവസം പോലീസ് കസ്റ്റഡിയിൽ വാങ്ങി.
24-കാരിയായ ഉത്തർപ്രദേശിലെ ഫിറോസാബാദ് സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. നേരത്തെ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി കൊല നടന്ന ദിവസം പെൺകുട്ടിയുടെ അമ്മയെ പ്രതികൾ ഒരു വിവാഹത്തിനായി പറഞ്ഞയച്ചിരുന്നു. ശേഷം ഭർത്താവ് ആഹാരത്തിൽ ഉറക്ക ഗുളികൾ കലർത്തി ഭാര്യക്കും സഹോദരിക്കും നൽകി.
ബോധരഹിതയായിരുന്ന യുവതിയെ കൊലപ്പെടുത്താൻ മുറിയിൽ കയറിയ ഭർതൃപിതാവ് യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും ശേഷം ദുപ്പട്ട ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലുകയുമായിരുന്നു . എന്നാൽ പീഡന വിവരം മകനോടോ ഭാര്യയോടോ പറഞ്ഞില്ല. ശേഷം മകനെ മുകളിലക്ക് വിളിച്ച് മൃതദേഹം പൊതിഞ്ഞ് വീടിന് മുന്നിലെ റോഡിലെടുത്തിരുന്ന വലിയ കുഴിയിലിട്ട് മൂടുകയായിരുന്നു. കോൺക്രീറ്റ് സ്ലാബുകളും ഇതിന് മുകളിലിട്ടു. സ്വീവേജിന് വേണ്ടിയാണ് കുഴിയെന്നായിരുന്നു നാട്ടുകാരോട് പറഞ്ഞിരുന്നത്.തുടർന്ന് 25-ാം തീയതിയാണ് യുവതിയെ കാണാനില്ലെന്ന് കാട്ടി ഭർത്താവിന്റെ കുടുംബം പരാതി നൽകുന്നത്. തഹസിദാറിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…
നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…
മൂക്കടപ്പ് നിസാരക്കാരനല്ല.. അത് ഒരു പക്ഷെ ഇതിന്റെ ലക്ഷണവുമാകാം..പിആർഎസ് ആശുപത്രിയിലെ കൺസൾട്ടന്റ് ഇഎൻടി സർജൻ ഡോ. ഗോവിന്ദ് മോഹൻദാസ് സംസാരിക്കുന്നു…