ദില്ലി: തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ യുദ്ധം അവസാനിക്കാന്‍ പോകുന്നില്ലെന്ന് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്. ഭീകരവാദത്തിനെതിരായ പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കും. അതിന്റെ വേരുകള്‍ അറുത്തുമാറ്റുന്നതുവരെ യുദ്ധം തുടരുമെന്നും ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.
തീവ്രവാദ സംഘടനകള്‍ പിന്തുണ നല്‍കുന്ന പാകിസ്താനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്തണമെന്നും ജനറല്‍ റാവത്ത് ആവശ്യപ്പെട്ടു. 9/11 വേള്‍ഡ് ട്രേഡ് സന്റെര്‍ ആക്രമണത്തിന് ശേഷം തീവ്രവാദത്തിനെതിരെ അമേരിക്ക സ്വീകരിച്ച മാര്‍ഗം പിന്തുടരണം. ആഗോളതല പോരാട്ടം തീവ്രവാദത്തിന് അന്ത്യം കുറിക്കും. അതിനായി തീവ്രവാദ സംഘടനകളെയും അവര്‍ക്ക് സഹായം നല്‍കുന്നവരെയും ഒറ്റപ്പെടുത്തണമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
തീവ്രവാദികള്‍ക്ക് ധനസഹായവും പിന്തുണയും നല്‍കുന്ന രാജ്യങ്ങള്‍ ഉള്ളിടത്തോളം കാലം തീവ്രവാദവും ഇവിടെ നിലനില്‍ക്കും. നിഴല്‍യുദ്ധത്തിനായി അവര്‍ തീവ്രവാദികളെ ഉപയോഗിക്കും. ആയുധങ്ങള്‍ നിര്‍മിച്ചു നല്‍കുകയും ആവശ്യത്തിന് പണം നല്‍കുകയും ചെയ്യും. ഇത് തുടരുന്നതിനാലാണ് തീവ്രവാദത്തെ നിയന്ത്രിക്കാന്‍ കഴിയാത്തതെന്നും സേനാ മേധാവി പറഞ്ഞു.
തീവ്രവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യം അതിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കണം. അത്തരം രാജ്യങ്ങളെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) കരിമ്പട്ടികയില്‍ പെടുത്തിയത് നല്ല നടപടിയാണെന്നും നയതന്ത്രതലത്തില്‍ അവരെ ഒറ്റപ്പെടുത്തണമെന്നും ജനറല്‍ റാവത്ത് അഭിപ്രായപ്പെട്ടു.
തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പർ. കഴക്കൂട്ടം വെട്ടുറോഡില്‍ ടിപ്പറിനടിയില്‍പ്പെട്ട് യുവതി മരിച്ചു . പെരുമാതുറ സ്വദേശിനി റുക്‌സാന (35) ആണ്…
മുളന്തുരുത്തി : വഴി യാത്രക്കാരിയായ യുവതിക്ക് നേരെ ബൈക്കിലെത്തി നഗ്നതാ പ്രദര്‍ശനം നടത്തിയ മദ്രസ അദ്ധ്യാപകൻ പിടിയിലായി. വെങ്ങോല കുരിങ്കരവീട്ടില്‍…
കേസിൽ പ്രതിയായായിരുന്ന കെ എസ് ഹംസ ഇപ്പോൾ പ്രതിയല്ല ; ഇതെന്ത് മറിമായം ?
തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുരസുന്ദരിദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ഭാരതത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം ബെംഗളുരുവിലെത്തി…
ഷാബാനുകേസിൻ്റെ ഭാവിയായിരിക്കും രാമക്ഷേത്രവിധിക്കുമെന്ന് രാഹുല്‍ ഗാന്ധി
ഡ്രൈവിങ് ടെസ്റ്റ് കടുപ്പിച്ചതോടെ സംസ്ഥാനത്ത് ഇതരസംസ്ഥാന ലൈസന്‍സ് ഏജന്‍സികള്‍ വിലസുന്നുവെന്ന് പരാതി. മുമ്പും ഇത്തരത്തില്‍ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലൈസന്‍സുകളെടുത്ത്…