ഗുവാഹത്തി: അസമില്‍ വെള്ളപ്പൊക്കം അതിരൂക്ഷമായി തുടരുന്നു. സംസ്‌ഥാനത്തെ 22.17 ലക്ഷം ആളുകള്‍ പ്രളയ ദുരിതത്തിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം കൂടി റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്. പ്രളയത്തിലും മണ്ണിടിച്ചിലിലുമായി ആകെ 174 പേരാണ് അസമില്‍ ഇതുവരെ മരണപ്പെട്ടത്. കച്ചാര്‍ ജില്ലയിലാണ് പ്രളയം ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത്.
12.32 ലക്ഷത്തോളം ആളുകളാണ് ജില്ലയില്‍ പ്രളയം മൂലം ബുദ്ധിമുട്ട് നേരിടുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രധാന നദികളെല്ലാം അപകടകരമായ രീതിയില്‍ കര കവിഞ്ഞ് ഒഴുകുന്നത് ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്. ആകെ 50,714 ഹെക്ടര്‍ കൃഷി ഭൂമി പ്രളയത്തില്‍ നശിച്ചിട്ടുണ്ട്. 23 ജില്ലകളിലായി 404 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. 138 കേന്ദ്രങ്ങള്‍ വഴി പ്രളയ ബാധിതര്‍ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.
കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…
പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ