Following the agreement, India-China troop withdrawal began; The tents were taken down
ശ്രീനഗർ: കിഴക്കൻ ലഡാക്കിൽ സംഘർഷാവസ്ഥ പരിഹരിക്കുന്നതിനായി നടന്ന നയതന്ത്ര കരാറിന് പിന്നാലെ, ഭാരതവും ചൈനയും പിൻവാങ്ങൽ നടപടികൾ ആരംഭിച്ചു. യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് സമീപം ഇരുരാജ്യങ്ങളും സ്ഥാപിച്ച ടെന്റുകളും താത്കാലിക നിർമ്മിതികളും നീക്കം ചെയ്യുകയാണ്. കൂടാതെ അധിക സൈന്യവും പിൻവലിച്ചിട്ടുണ്ട്.
ഇന്നലെ വൈകീട്ട് മുതലാണ് കരാർ പ്രകാരമുള്ള പിൻവാങ്ങൽ നടപടികൾ ആരംഭിച്ചത്. സൈനികർ ടെന്റുകളും മറ്റ് താത്കാലിക നിർമ്മിതികളും നീക്കം ചെയ്തു. അധികമായി വിന്യസിച്ച സൈനികരെയും പ്രദേശത്ത് നിന്നും സൈനിക വാഹനങ്ങളിൽ മാറ്റിയിട്ടുണ്ട്
ഭാരത സൈന്യം ചാർഡിംഗ് മേഖലയിലേക്കും ചൈനീസ് സൈന്യം നാലയുടെ കിഴക്കൻ മേഖലയിലേക്കുമായിരിക്കും നിലയുറപ്പിക്കുക. ചൈന കഴിഞ്ഞ ദിവസം തന്നെ അധിക സൈനിക വാഹനങ്ങൾ മാറ്റിയിരുന്നു. താത്കാലിക നിർമ്മിതികൾ പൂർണമായും നീക്കിയ ശേഷം അടുത്ത ദിവസങ്ങളിൽ ദിസ്പാങ്, ദെചോക് എന്നിവിടങ്ങളിൽ പട്രോളിംഗ് പുനരാരംഭിക്കും.
ഭാരതവും ചൈനയും ഈ മാസം 21നാണ് സമാധാനകരാർ ഒപ്പുവെച്ചത്. ഇതോടെ, 2020 മുതൽ ഉണ്ടായിരുന്ന സംഘർഷാവസ്ഥയ്ക്ക് മാറ്റമാവുകയും നാല് വർഷം നീണ്ട പ്രശ്നം അവസാനിക്കുകയുമായിരുന്നു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…