ഗോതമ്പ്, ബാര്‍ളി, കടുക് എന്നീ ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില വര്‍ദ്ധിപ്പിച്ച് സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്ലാണ് കമ്മിറ്റി ചേർന്നത്. ഗോതമ്പിന്റെ ഏറ്റവും കുറഞ്ഞ താങ്ങുവില ക്വിന്റലിന് 2,125 രൂപയായും കടുക് ക്വിന്റലിന് 5,450 രൂപയായുമാണ് വര്‍ദ്ധിപ്പിച്ചത്. കര്‍ഷകരുടെ ഉല്‍പ്പാദനവും വരുമാനവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഗോതമ്പിന്റെ കുറഞ്ഞ താങ്ങുവില 110 രൂപ വര്‍ദ്ധിപ്പിച്ച് ക്വിന്റലിന് 2,125 രൂപയായും കടുക് ക്വിന്റലിന് 400 രൂപ വര്‍ദ്ധിപ്പിച്ച് 5,450 രൂപയായും വര്‍ദ്ധിപ്പിച്ചു .
കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ ധാന്യം വാങ്ങുന്ന നിരക്കാണ് എംഎസ്പി അഥവാ മിനിമം താങ്ങുവില. നിലവില്‍, ഖാരിഫ്, റാബി സീസണുകളില്‍ കൃഷി ചെയ്യുന്ന 23 വിളകള്‍ക്കാണ് സര്‍ക്കാര്‍ എംഎസ്പി നിശ്ചയിച്ചിരിക്കുന്നത്.
വേനല്‍ക്കാല വിളകളുടെ വിളവെടുപ്പിന് തൊട്ടുപിന്നാലെ ഒക്ടോബറില്‍ ശീതകാല വിളകളുടെ വിതയ്ക്കല്‍ ആരംഭിക്കുന്നു. ഗോതമ്പും കടുകും പ്രധാന ശീതകാല വിളകളാണ്.
കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…
തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…
ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…