ബംഗളൂരു : ഒന്നിച്ച് ജീവിക്കാമെന്ന് കോടതിയിൽ സമ്മതിച്ചതിന് പിന്നാലെ ഭാര്യയെ കഴുത്തറുത്ത് കൊന്നു. ബംഗളൂരു ഹസ്സൻ ജില്ലയിലെ ഹോലനരാസിരപുര കുടുംബ കോടതിയിലാണ് സംഭവം. ചൈത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ശിവകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹം കഴിഞ്ഞ് ഏഴ് വർഷം കഴിഞ്ഞാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. തുടർന്ന് ഇരുവരും കോടതിയെ സമീപിച്ചു. കോടതി ഒരുക്കിക്കൊടുത്ത കൗൺസിലിംഗ് സെഷനിൽ പങ്കെടുത്ത ദമ്പതിമാർക്ക് മനംമാറ്റമുണ്ടായി. ഒന്നിച്ച് ജീവിക്കാമെന്ന് തീരുമാനിച്ചു.
ഒരു മണിക്കൂറത്തെ കൗൺസിലിംഗിന് ശേഷം പുറത്തിറങ്ങിപ്പോഴാണ് ശിവകുമാർ ഭാര്യയെ ആക്രമിച്ചത്. ബാത്ത് റൂം വരെ പിന്തുടർന്ന ശേഷം അവിടെ വെച്ച് കഴുത്തറുക്കുകയായിരുന്നു. പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കോടതി വളപ്പിലുണ്ടായിരുന്നവർ പിടികൂടി.
യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. കഴുത്തിൽ ആഴത്തിലുള്ള മുറിവു കാരണം കുറേയധികം രക്തം നഷ്ടപ്പെട്ടിരുന്നു. ഇതാണ് മരണത്തിന് കാരണമായത്. സംഭവത്തിൽ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. ആസൂത്രിത കൊലപാതകമാണോ എന്ന് സംശയിക്കുന്നുണ്ട്. കോടതി വളപ്പിൽ എങ്ങനെ ആയുധം കയറ്റി എന്നത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
ഡ്യൂട്ടി അടക്കേണ്ടതായ വസ്തുക്കളോ സ്വര്‍ണമോ കൈയിലുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അഫ്ഗാന്‍ കൗണ്‍സില്‍ ജനറലിന്റെയും മകന്റേയും മറുപടി. ബാഗേജുകളില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.…
രാഹുല്‍ ഗാന്ധിയ്ക്ക് എത്ര ഭൂരിപക്ഷം കിട്ടുമെന്ന് അവലോകനയോഗത്തിനു ശേഷവും വ്യക്തമല്ല. റായ് ബറേലിയിയ്ക്ക് പോയ സ്ഥാനാര്‍ത്ഥി അവിടെയും ജയിച്ചാല്‍ എന്തു…
ഖലി-സ്ഥാ-ന്‍ ഭീ-ക-ര-ന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹിറ്റ് സ്‌ക്വാഡിലെ മൂന്ന് അംഗങ്ങളെ കനേഡിയന്‍ പോലീസ്…
കടന്നു പോകുന്ന മെയ് 4 എന്ന ഇന്നത്തെ ദിനം കേരള ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത പ്രാധാന്യമർഹിക്കുന്നതാണ്. ധീര ദേശാഭിമാനി വീര…
സിവിൽ സർവീസ് മോഹമുണ്ടെങ്കിലും പരിശീലനത്തിനാവശ്യമായ ഉയർന്ന ചെലവ് മൂലം മോഹം പാതി വഴിയിൽ ഉപേക്ഷിക്കുന്ന ഒത്തിരിയാളുകൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ…
നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറോട് കയർത്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജീവനക്കാരെ ദ്രോഹിക്കുന്നു എന്ന പരാതി ആദ്യമായിട്ടല്ല. പുതിയ വെളിപ്പെടുത്തലുമായി…