അയോദ്ധ്യയിൽ പൂർത്തിയായി കൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിന് ഹിമാലയത്തിൽ നിന്നുള്ള പാറകൾ എത്തിക്കണമെന്ന് ആവശ്യം. ക്ഷേത്രത്തിലെ രാമ വിഗ്രഹം പണി കഴിപ്പിക്കുന്നതിനാണ് പുരാതന ഹിമാലയൻ പാറകൾ ഉപയോഗിക്കണമെന്ന് ഒരു സംഘം നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. നേപ്പാൾ മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന നേപ്പാളി കോൺഗ്രസ് നേതാവുമായ ബിംലേന്ദ്ര നിധിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റ് മാസം ആദ്യം അദ്ദേഹം അയോദ്ധ്യ സന്ദർശിച്ചിരുന്നു. പുരാതന പാറകൾ കൂടാതെ ലോഹമായ “ശിവ ധനുഷ്” ജനക്പൂരിലെ ജനങ്ങൾ അയോദ്ധ്യയ്‌ക്ക് സമർപ്പിക്കണമെന്നും ബിംലേന്ദ്ര നിധി ആവശ്യപ്പെട്ടു.
കാളി ഗന്ധകി നദി സന്ദർശിച്ചപ്പോൾ പ്രദേശത്ത് കാണപ്പെടുന്ന പുരാതന പാറകളുടെ തരങ്ങളെക്കുറിച്ച് ഒരു സർവേ നടത്തി. വിഗ്രഹ നിർമ്മാണത്തിനായി പരിഗണിക്കാവുന്ന ഉയർന്ന ഗ്രേഡ് പാറകളെപ്പറ്റി വിയിരുത്തിയെന്നും ബിംലേന്ദ്ര നിധി പറഞ്ഞു. ലോകത്ത് ഷാലിഗ്രാം ശിലകൾ കാണപ്പെടുന്ന ഏകസ്ഥലമാണ് നാരായണി എന്നറിയപ്പെടുന്ന കാളി ഗണ്ഡകിയുടെ തീരം. മഹാവിഷ്ണുവിന്റെ പ്രതിനിധാനങ്ങളായാണ് അവ ആരാധിക്കപ്പെടുന്നത്. ശ്രീരാമൻ മഹാവിഷ്ണുവിന്റെ അവതാരമാണ്. അതിനാൽ തന്നെ ഭഗവാൻ ശ്രീരാമന്റെ വിഗ്രഹം നിർമ്മിക്കുമ്പോൾ നാരായണിയും ഹിന്ദു സമൂഹവും തമ്മിലുള്ള ഈ ആത്മീയ ബന്ധം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈ∙ തമിഴ്‌നാട് അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ ശുചിമുറിയിലെ വെള്ളത്തിൽ മുക്കി കൊന്നു.ചിത്തിര മാസത്തിൽ ജനിച്ച കുട്ടി…
എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ബില്ലുകൾ ഇനി പോക്കറ്റിൽ നിന്നടയ്ക്കണം; പിന്തുടരാം ഈ അസം മോഡലിനെ
അതിശയോക്തി കലര്‍ന്ന കളക്ഷന്‍ റിപ്പോര്‍ട്ടും മട്ടാഞ്ചേരി മാഫിയയുടെ തള്ളലും എല്ലാം കൂടി ചേര്‍ന്നപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ ശരിക്കും കുഴിയില്‍…
കൊല്ലം: തുണി മടക്കിവെയ്ക്കാന്‍ വൈകിയെന്നാരോപിച്ച് കൊല്ലം കുണ്ടറയിൽ പത്ത് വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മർദ്ദനം. മദ്യലഹരിയിലുള്ള പിതാവിന്റെ ആക്രമണത്തിൽ കുട്ടിയുടെ…
ആശങ്കകൾക്കെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ തന്നെ മറുപടി പറഞ്ഞിട്ടുണ്ട് ! ELON MUSK
ബെംഗളൂരു : കർണ്ണാടകയിൽ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിക്കുന്നതിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു. ശിവമോഗ്ഗയിലെ ബിജെപി പ്രതിഷേധത്തിനിടെ മുൻ എംഎൽസി…