ലക്‌നൗ :സ്ത്രീധനമായി കാറ് വേണമെന്ന് ആവശ്യപ്പെട്ടു,നൽകാത്തതിന്റെ പേരിൽ യുവതിയെ ഭർത്താവ്
മുത്തലാഖ് ചൊല്ലിയതായി പരാതി.മൊറാദാബാദ് അഗ്‌വൻപൂർ ചൗക്കി സ്വദേശിനിയായ യുവതിയ്‌ക്കാണ് ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും ദുരനുഭവം നേരിട്ടത്.
2016 ലാണ് യുവതിയും യുവാവും തമ്മിലുള്ള വിവാഹം. ഇതിന് ശേഷം ഭർത്താവും ഭർതൃവീട്ടുകാരും യുവതിയെ സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. അടുത്തിടെ സ്ത്രീധനാമായി കാറ് വേണമെന്ന് ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ യുവതിയെ നിർബന്ധിക്കാൻ ആരംഭിച്ചു. എന്നാൽ തരാൻ നിർവ്വാഹം ഇല്ലെന്നായിരുന്നു യുവതിയുടെ പ്രതികരണം. ഇതേ തുടർന്ന് ഭർത്താവിന്റെ സഹോദരൻ പീഡിപ്പിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു.
പീഡനത്തിന് ശേഷം വീട്ടുകാരുടെ ഉപദ്രവത്തെക്കുറിച്ച് യുവതി ഭർത്താവിനോട് പറഞ്ഞു. എന്നാൽ യുവതിയെ പീഡിപ്പിക്കാൻ ഇയാൾ വീണ്ടും സഹോദരങ്ങൾക്ക് അനുവാദം നൽകുകയായിരുന്നു. ഇതിനിടെ യുവതിയെ കൊലപ്പെടുത്താനും ശ്രമം ഉണ്ടായി. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ദില്ലി : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോദയുടെ വംശീയ പരാമര്ശം വൻ വിവാദമാകുന്നു. ഈ മാസം രണ്ടിന്…
കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന്റെ വിധിപറയുന്നത് വരുന്ന വെള്ളിയാഴ്ചയിലേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്)…
തീവ്രവാദി സംഘടന ലഷ്‌കറിൻെറ ആയ ഉപസംഘടനയായ TRF ന്റെ കാമാൻഡർ ബാസിത് ഡറിനെ വധിച്ച് ഇന്ത്യൻ സൈന്യം. ഇയാളുടെ തലക്ക്…
തിരുവനന്തപുരം : കെപിസിസി അദ്ധ്യക്ഷനായി കെ.സുധാകരൻ വീണ്ടും ചുമതലയേറ്റു. ഇന്ന് രാവിലെ 10.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് അദ്ദേഹം…