കെപിഎസി ലളിത
മലയാളികളുടെ ഹൃദയത്തിൽ തന്റേതായ മേൽവിലാസം ഉണ്ടാക്കിയെടുത്ത. കെപിഎസി ലളിതയുടെ ഓർമ്മകളാക്കിന്ന് ഒരു വയസ്. പ്രേക്ഷകരുടെ മുന്നിൽ നിറഞ്ഞാടിയ ഓരോ കഥാപാത്രത്തിലും ആത്മവിശ്വാസത്തോടെ, അനായാസതയോടെ അവർ ലാളിത്യത്തിന്റെ കയ്യൊപ്പിട്ടു. മലയാളിയുടെ മകളായും മരുമകളായും അമ്മയായും അമ്മായിയമ്മയായും മുത്തശ്ശിയായുമൊക്കെ കെപിഎസി ലളിത അഭിനയിച്ചു എന്നതിനുമപ്പുറം ജീവിച്ചു എന്ന് പറയുന്നതാവും ശരി.
ഭൂമിയിൽ നിന്ന് ഉയർന്നുനിൽക്കുന്ന ആയിരം സിനിമാവേഷങ്ങൾക്കിടയിൽ, സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെ തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ ലളിതയുടെ സ്വന്തമായി. യഥാർത്ഥത്തിൽ അത്തരം വേഷങ്ങൾ തന്നെയാണ് ആ അതുല്യ കലാകാരിയെ ഇത്രമേൽ ജനങ്ങൾക്ക് പ്രിയങ്കരിയാക്കിയത്. .
അഭിനയശൈലിയിലെ ഹാസ്യം കലർന്ന മാനറിസങ്ങളും സഹജമായ ചുറുചുറുക്കും ലളിതയെ സമകാലിരായ മറ്റ് നടികളിൽ വ്യത്യസ്തയാക്കി. മാതൃഭാവത്തിലേക്കും വാത്സല്യത്തിലേക്കും മാത്രമൊതുങ്ങിനിൽക്കാതെ, കുസൃതിയും കുശുമ്പും കുന്നായ്മയും വേണമെങ്കിൽ അൽപം വില്ലത്തരവുംവരെ ലളിതയുടെ കൈകളിൽ ഭദ്രമായിരുന്നു. രൂപത്തെ തിരശീലയിൽ കണ്ടില്ലെങ്കിലും ശബ്ദാഭിനയത്തിലൂടെ ‘മതിലുകൾ’ എന്ന സിനിമയിലെ നാരായണി നമ്മളെ ഞെട്ടിച്ചതും ലളിതയുടെ കഴിവ് തന്നെയാണ്.
അരങ്ങിനെയും തിരശ്ശീലയെയും ധന്യമാക്കിയ ലളിത ഒരു നല്ല അഭിനേത്രിക്ക് ലഭിക്കാവുന്ന ഏതാണ്ടെല്ലാ കഥാപാത്രങ്ങളും ചെയ്തുകഴിഞ്ഞതിന്റെ സാഫല്യവുമായാണ് അരങ്ങൊഴിഞ്ഞത്. അമ്മയായും അമ്മായിയമ്മയായും മുത്തശ്ശിയായുമൊക്കെ ഇനിയും ഒത്തിരി അഭിനേത്രികൾ പ്രേക്ഷകർക്കുമുന്നിലെത്തുമെങ്കിലും അവരാരും ലളിതയ്ക്ക് പകരക്കാരാവില്ല എന്നതാണ് യാഥാർഥ്യം.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…