തിരുവനന്തപുരം: മരട് ഫ്ലാറ്റ് വിഷയത്തില്‍ തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ മറുപടിയുമായി മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസ്. വർഷങ്ങൾക്ക് മുമ്പ് മരടിലെ അപ്പാർട്ട്മെന്‍റില്‍ ഒരു ഫ്ലാറ്റ് ബുക്ക് ചെയ്യുക വഴി പ്രതിസന്ധിയിലായിരിക്കുന്ന അവസ്ഥയിൽ, ഫ്ലാറ്റ് പൊളിക്കാതിരിക്കാനുള്ള കാരണക്കാരൻ താനാണെന്ന തരത്തിലുള്ള പ്രചാരണം നടക്കുന്നുവെന്നാണ് ബ്രിട്ടാസ് പറയുന്നത്. എന്നാൽ വസ്തുതാവിരുദ്ധമായ കാര്യമാണ് തനിക്കെതിരെ ചിലർ ഉന്നയിക്കുന്നതെന്നും ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു.
പലരെയും പോലെ വർഷങ്ങൾക്കൊണ്ട് ലോൺ അടച്ചു തീർത്താണ് ഫ്ലാറ്റ് സ്വന്തമാക്കിയത്. എന്നാൽ വളരെ വെെകിയാണ് മറ്റുള്ളവരെ പോലെ താനും കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. എന്നാൽ ചിലർ ആരോപിക്കുന്നത് ഫ്ലാറ്റ് പൊളിക്കാതിരിക്കാൻ താൻ ഇടപെടുന്നുവെന്നാണ്. എന്നാൽ ഇതിൽ എന്തെങ്കിലും ചെയ്യാൻ കഴിവുള്ള ആളാണ് താൻ എന്ന് കരുതുന്നില്ലെന്നും, ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും ജോൺ ബ്രിട്ടാസ് കുറിപ്പിൽ പറഞ്ഞു. തന്നെ വഞ്ചിച്ച ബിൽഡർമാർക്കും, ബാങ്കിനുമെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ബ്രിട്ടാസ് കുറിച്ചു.
വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന് പ്രചാരണം. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പ്രക്ഷോഭകർ വളഞ്ഞു. ബംഗ്ലാദേശിൽ…
അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ് ! ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സംഘർഷം വർദ്ധിക്കുന്നു. യുദ്ധ…
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…