Featured

ശബരിമലയുമായി സാദൃശ്യമുള്ള കക്കാട്ടു കോയിക്കലിലെ ഹരിഹരപുത്രന്‍

പത്തനംതിട്ട ജില്ലയിലെ പെരുനാട് പഞ്ചായത്തിലാണ് കക്കാട്ടുകോയിക്കല്‍ ശാസ്താക്ഷേത്രം. ശബരിമല ക്ഷേത്രവുമായി ഏറെ  ബന്ധമുള്ള ക്ഷേത്രമാണിത്. മണ്ണാറക്കുളഞ്ഞി -പമ്പ റോഡില്‍ മഠത്തും മൂഴി കവലയില്‍ നിന്ന് ഇടത്തോട്ട് ഒരു കിലോമീറ്റര്‍ മാറിയാണ് കക്കാട്ടു കോയിക്കല്‍ ക്ഷേത്രം. ഹരിഹരപുത്രന്റെ ചൈതന്യം നിറഞ്ഞ ധര്‍മശാസ്താവാണ് പ്രതിഷ്ഠ. മകരസംക്രമ സന്ധ്യയില്‍ ശബരീശന് ചാര്‍ത്തുന്ന തിരുവാഭണം ശബരിമലയ്ക്ക്  പുറത്തുള്ളൊരു ക്ഷേത്രത്തില്‍ ചാര്‍ത്തുന്നത് ഇവിടെയാണ്.

മകരവിളക്കു കഴിഞ്ഞ് ശബരിമല നട അടച്ച് തിരുവാഭരണവുമായുള്ള മടക്കയാത്രയിലാണ് ഇവിടെ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുന്നത്. മകരം ഏഴിന് രാവിലെയാണ് ശബരിമല നട അടയ്ക്കുന്നത്. അന്ന് വൈകിട്ട് ളാഹ വനം വകുപ്പ് സത്രത്തില്‍ എത്തി വിശ്രമിക്കുന്ന തിരുവാഭരണ മടക്കഘോഷയാത്ര പിറ്റേദിവസം രാവിലെ പെരുനാട്ടിലെത്തും. ഉച്ചയ്ക്ക് തിരുവാഭരണം ചാര്‍ത്തും. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയെ കാണാനും  കണ്ടു തൊഴാനും വിവിധ ജില്ലകളില്‍ നിന്ന് സ്ത്രീകളടക്കമുള്ള ഭക്തജനങ്ങളെത്തും. അര്‍ധരാത്രിവരെ തിരുവാഭരണം ചാര്‍ത്തി ദര്‍ശനമുണ്ട്. അതുകഴിഞ്ഞ് തിരുവാഭരണ ഘോഷയാത്ര രണ്ടു മണിയോടെ മടങ്ങും. ശബരിമല ക്ഷേത്ര നിര്‍മാണത്തിനായി എത്തിയ പന്തളം രാജാവ് താമസിച്ച സ്ഥലമാണ് പെരുനാട്. ഈ ക്ഷേത്രവും പന്തളം രാജാവ് നിര്‍മിച്ചതാണ്. അദ്ദേഹത്തിന് താമസിക്കാനായി കക്കാട്ടു കോയിക്കല്‍ എന്ന വീടും പണിതിരുന്നു. കോയിക്കല്‍ കൊട്ടാരത്തിന്റെ ഭാഗമായതു കൊണ്ടാണ് കക്കാട്ടു കോയിക്കല്‍ എന്ന പേരു വന്നത്.

ഈ ക്ഷേത്രത്തിലെയും ശബരിമലയിലെയും ക്ഷേത്രങ്ങള്‍ തമ്മില്‍ സാദൃശ്യമുണ്ട്. രണ്ടു വിഗ്രഹങ്ങളും രൂപത്തിലും ഒരേ അളവിലും ഭാവത്തിലുമുള്ളതാണ്. ഗൃഹസ്ഥാശ്രമിയായി,  പൂര്‍ണ-പുഷ്‌ക്കല സമേതനായാണ് ഇവിടുത്തെ മൂലപ്രതിഷ്ഠയെന്നാണ് വിശ്വാസം. മൂല പ്രതിഷ്ഠ വേട്ടയ്‌ക്കൊരു മകന്‍ ആയിരുന്നുവെന്നും പിന്നീട് പൂര്‍ണ,-പുഷ്‌ക്കലാ സമേതനായ വിഗ്രഹം പ്രതിഷ്ഠിച്ചുവെന്നുമാണ് പറയപ്പെടുന്നത്.

 

 

 

ശബരീശന്റെ ശക്തിയും ചൈതന്യവും വര്‍ധിപ്പിക്കാന്‍ നിത്യപൂജ നടത്താനായി പന്തളം രാജാവ് നിര്‍മിച്ച ക്ഷേത്രമാണിത്. രാജാവ് പൂജിച്ചിരുന്ന വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചതെന്നും കഥകളുണ്ട്.

പണ്ടു ശബരിമലയില്‍ ഉത്സവം അഞ്ചുദിവസവും ബാക്കി അഞ്ചു ദിവസം പെരുനാട്ടിലുമായിരുന്നു. ശബരിമലയിലെയും പെരുനാട്ടിലെയും ഉത്സവത്തിന്റെ പള്ളിവേട്ടയ്ക്ക് നായാട്ടു വിളിക്കാനും അകമ്പടി സേവിക്കാനുമുള്ള അവകാശം പന്തളം രാജാവ് ഇവിടുത്തെ കോയിക്കമണ്ണില്‍ കുടുംബത്തിന് കല്‍പിച്ചു നല്‍കിയതാണ്. ഉത്രംപാട്ടെന്ന പേരിലാണ് പെരുനാട് ക്ഷേത്രത്തിലെ ഉത്സവം അറിയപ്പെടുന്നത്.

ശബരിമലയില്‍ പുനഃപ്രതിഷ്ഠ നടക്കുന്നതിനു മുമ്പ്  ഇവിടെ പുനഃപ്രതിഷ്ഠ നടത്തിയിരുന്നുവെന്നും ഇവിടുത്തെ വിഗ്രഹത്തെ മാതൃകയാക്കിയാണ് ശബരിമല അയ്യപ്പ വിഗ്രഹം സ്ഥാപിച്ചതെന്നും സൂചനകളുണ്ട്. പമ്പാനദിയുടെ കൈവഴിയായ കട്ടാറിനോട് ചേര്‍ന്നുള്ള ക്ഷേത്രം ചതുരാകൃതിയില്‍ ചെമ്പു മേഞ്ഞതാ ണ്. ക്ഷേത്രത്തില്‍ നിന്ന് 100 മീറ്റര്‍ മാറി മാളികപ്പുറത്ത് ക്ഷേത്രവുമുണ്ട്. മുന്‍പ് ഇരുനില മാളികയുടെ രൂപത്തിലായിരുന്നു. ഇപ്പോള്‍ ക്ഷേത്രശ്രീകോവില്‍  പുനര്‍നിര്‍മിച്ചിട്ടുണ്ട്.

admin

Recent Posts

കാഫിര്‍ പോസ്റ്റ് പിന്‍വലിച്ച് കെ കെ ലതിക കണ്ടം വഴി ഓടി !ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ വൻ വിവാദമായ കാഫിർ പോസ്റ്റ് പിൻവലിച്ച് മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ…

46 mins ago

ഗർഭം ധരിക്കാൻ ഏറ്റവും അനുയോജ്യമായ പ്രായം എത്രയാണ് ?

എന്താണ് അണ്ഡാശയത്തിലെ അണ്ഡങ്ങൾ കുറഞ്ഞു പോകാനുള്ള കാരണം ?

58 mins ago

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ബലിപ്പെരുന്നാളിന്റെ മറവില്‍ ജനവാസ കേന്ദ്രത്തില്‍ അനധികൃത കശാപ്പിനു നീക്കം; കണ്ണടച്ച് അധികാരികള്‍

തലസ്ഥാന ജില്ലയില്‍ മേയറുടെ മൂക്കിനു താഴെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജനവാസമേഖലയില്‍ മൃഗങ്ങളെ പരസ്യമായി കശാപ്പ് ചെയ്ത് വിതരണം ചെയ്യാനുള്ള നീക്കങ്ങള്‍…

1 hour ago

നീറ്റ് പരീക്ഷയിൽ 2 ഇടങ്ങളിൽ ക്രമക്കേട് നടന്നെന്ന് വിവരം ലഭിച്ചതായി കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ !പിന്നിൽ എത്ര വലിയ ഉദ്യോ​ഗസ്ഥനായാലും കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

ദില്ലി : നീറ്റ് പരീക്ഷയിൽ 2 ഇടങ്ങളിൽ ക്രമക്കേട് നടന്നെന്ന് വിവരം ലഭിച്ചതായി കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും…

2 hours ago

ഓർക്കാട്ടേരിയിലെ ഷബ്‌നയുടെ ആത്മഹത്യ! യുവതിയെ മരണത്തിലേക്ക് തള്ളി വിട്ടത് ഭർതൃ വീട്ടുകാരുടെ പീഡനമെന്ന് കുറ്റപത്രം

കോഴിക്കോട് : ഏറാമലയിലെ ഷബ്‌നയുടെ മരണത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. യുവതിയെ മരണത്തിലേക്ക് തള്ളി വിട്ടത് ഭർതൃ വീട്ടുകാരുടെ…

2 hours ago

മഹാ വികാസ് അഘാഡി സഖ്യമല്ല, മഹാ വിനാശ് അഘാഡി സഖ്യം ! എൻഡിഎയുടെ വിജയം തെളിയിക്കാൻ പ്രതിപക്ഷത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി

മുംബൈ : എൻഡിഎ സർക്കാരിന് മഹാ വികാസ് അഘാഡിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി. എൻഡിഎ…

4 hours ago