ഭോപ്പാല്‍: മുന്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ തട്ടകത്തിലെ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു. ചിന്ദ്വാര മേയറായ വിക്രം അഹാകെയാണ് ബിജെപിയില്‍ ചേര്‍ന്നത്. ദിവസവേതനകാരനായ തൊഴിലാളിയായി ജീവിതം ആരംഭിച്ച വിക്രം, കോൺഗ്രസിന്റെ നേതൃത്വത്തിലേക്ക് ഉയരുകയും പാർട്ടിയുടെ ഹോസ്റ്റർ ബോയിയായി മാറുകയും ചെയ്തിരുന്നു.
ഭോപ്പാലില്‍ വെച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ വി.ഡി ശര്‍മ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബിജെപിയിൽ അംഗത്വമെടുത്തത്. ചിന്ദ്വാര ജില്ലയിലെ അമര്‍വാഡ എം.എല്‍.എ ആയ കമലേഷ് ഷാ യും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.
കോണ്‍ഗ്രസിന്റെ ചിന്ദ്വാര എം.പി യായ നകുല്‍നാഥ് ആദിവാസി വിഭാഗത്തെ അപമാനിച്ചുവെന്നും ഇങ്ങനെയുള്ള പാര്‍ട്ടിയോടൊപ്പം നിലനില്‍ക്കാന്‍ താത്പര്യമില്ലാത്തത് കൊണ്ടാണ് വിക്രം അഹാകെ കോണ്‍ഗ്രസ് വിട്ടതെന്നും മുഖ്യമന്ത്രി മോഹന്‍ യാദവ് പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി മോഹൻ യാദവിന്‍റെയും പ്രവർത്തനങ്ങൾ, നയങ്ങൾ, ക്ഷേമപദ്ധതികൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതായും ബിജെപി തങ്ങളെ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്‌തതിൽ സന്തോഷമുണ്ടെന്നും വിക്രം അഹാകെ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം…
പരോളിൽ ഇറങ്ങി കല്യാണം കഴിക്കുന്ന സഖാക്കൾ ഉള്ള നാട്ടിൽ ഇതൊക്കെ എന്ത്! | arya rajendran
ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി. ടെഹ്‌റാന് 600 കിലോമീറ്റര്‍ അകലെ ജുല്‍ഫൈ വനമേഖലയിലാണ്…
മുംബൈ : അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ മോഡൽ വന്ദേഭാരത് എക്സ്പ്രസ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. മുംബൈ -അഹമ്മദാബാദ് റൂട്ടിലേക്കുള്ള…
ശ്രീനഗർ: നാഷണൽ കോൺഫെറൻസിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിക്കുത്ത് നടന്നതായി റിപ്പോർട്ട്. കത്തിക്കുത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ റാലിക്കിടെയായിരുന്നു…