തിരുവനന്തപുരം: കരമനയിലെ ഭൂമി തട്ടിപ്പുകേസില്‍ ആരോപണ വിധേയനായ കാര്യസ്ഥന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെയും ഭാര്യയുടെയും ജില്ലാ സഹകരണ ബാങ്കിലുള്ള അക്കൗണ്ടുകളാണ് പോലീസ് നിര്‍ദേശത്തെ തുടര്‍ന്ന് മരവിപ്പിച്ചത്.
കരമന കൂടത്തില്‍ കുടുംബത്തിലെ ഭൂമി ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ തട്ടിയെടുത്തെന്ന പരാതിയിലും ദുരൂഹമരണത്തിലും കരമന പോലീസ്, കാര്യസ്ഥന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. മരിച്ച ജയമാധവന്റെ ബന്ധു പ്രസന്നകുമാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.കൂടത്തി
ല്‍ കുടുംബത്തിലെ ജയമാധവന്റെ കാര്യസ്ഥന്‍ രവീന്ദ്രന്‍, മുന്‍ വയനാട് കളക്ടര്‍ മോഹന്‍ദാസ്, ജയമാധവന്റെ സഹായികളായിരുന്ന സഹദേവന്‍, വീട്ടു ജോലിക്കാരി ലീല എന്നിവര്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. രവീന്ദ്രന്‍ നായര്‍ ഒന്നാം പ്രതിയും മുന്‍ കളക്ടര്‍ മോഹന്‍ദാസ് പത്താം പ്രതിയുമാണ്.
മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്ത 14 ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ച് കെഎസ്ആർടിസി. മുന്നറിയിപ്പില്ലാതെ പത്തനാപുരം യൂണിറ്റിൽ 2024 ഏപ്രിൽ 29, 30…
കൊയിലാണ്ടി : പാലക്കുളത്ത് നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ അമിതവേഗത്തിലെത്തിയ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ രണ്ട് വയസുകാരൻ മരിച്ചു.എട്ട് പേർക്ക്…
സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം. ചികിത്സയിലായിരുന്ന പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായ വിജേഷ് ശനിയാഴ്ച ജോലിസ്ഥലത്ത്…
തിരുവനന്തപുരം: നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്ത സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെയും ഭർത്താവും…