സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വ്യാജ ഡോക്ടറായും മനോരോഗവിദഗ്ധനായും വൈദികനായും ആൾമാറാട്ടം നടത്തുന്ന യാബേസ് പീറ്ററിനെതിരെ കണ്ണടച്ച് പോലീസും, സംസ്ഥാന സര്‍ക്കാരും. പലതവണ പരാതികള്‍ നല്‍കിയിട്ടും ഇതുവരെയും യാതൊരുവിധ നടപടിയും പോലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
ഇയാളുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലും, മോഷണശ്രമത്തിലും തിരിച്ചറിയൽ കാർഡുകൾ ദുരുപയോഗം ചെയ്ത സംഭവത്തിലുമുള്ള പരാതികൾ വിവിധ പോലീസ് സ്റ്റേഷനുകളിലുണ്ട് .കൊല്ലം , ആദിച്ചനല്ലൂരിൽ സംസ്ഥാന ശിശുക്ഷേമ വകുപ്പിൽ കൗൺസിലർ ആണെന്ന വ്യാജേന ഒരാളുടെ തിരിച്ചറിയൽ രേഖ കൈപറ്റി , അതുപയോഗിച്ചു രണ്ടു വണ്ടികൾ വാങ്ങി അത് പലവിധ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതിന്‍റെ പേരില്‍ ചാത്തന്നൂർ പോലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട് . വൈദികന്റെ കുപ്പായം ഇട്ട് പലരെയും പ്രലോഭിപ്പിച്ച് പണം തട്ടുന്നതാണ് യാബേസിന്റെ പ്രധാനരീതി. ഇയാള്‍ക്ക് സിപിഎമ്മിലെ പല ഉന്നതരുമായും ബന്ധം ഉണ്ടെന്നും ഇയാൾ അവകാശപ്പെടുന്നുണ്ട്. ഇതിനുപുറമേ ഓൺലൈൻ ചാനലുകൾ മറ്റുളളവരില്‍ നിന്നും ഇയാൾ തട്ടിയെടുക്കുകയും, ചാനലിലെ ജീവനക്കാർ ശമ്പളം ചോദിച്ചപ്പോൾ അവരെ മർദിച്ചതായുമുളള ഒരു പരാതി കൂടി ഇന്ന് വിളപ്പില്‍ളാല സ്റ്റേഷനില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മോദിയെ താഴെയിറക്കാൻ വന്നവർക്ക് തുടക്കത്തിലേ പാളി ! ഇപ്പോൾ തോൽവി സമ്പൂർണ്ണം I INDI ALLIANCE
കല്‍പറ്റ : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുന്ന ജുഡീഷ്യല്‍ കമ്മിറ്റി…
അന്താരാഷ്ട്ര അവയവക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ കണ്ടെടുത്ത് അന്വേഷണ സംഘം. കേസിൽ ആന്ധ്രാപ്രദേശിൽ നിന്ന് അറസ്റ്റിലായ രാംപ്രസാദിന് എട്ട് സംസ്ഥാനങ്ങളിൽ…
ഇറ്റാനഗര്‍ : അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണ കക്ഷിയായ ബിജെപി മിന്നുന്ന വിജയത്തിലേക്ക്. ഭരണത്തുടര്‍ച്ച ഉറപ്പിച്ചു. അറുപത്…
ഈ വാക്ക് ഒന്ന് കുറിച്ചിട്ടോ ...മോദി മൂന്നാമതും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്ന് എഎപി നേതാവ് |aap| |exit poll|
മണിപ്പൂരോന്നും ഏശിയില്ല ! വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അപ്രമാദിത്വം തുടർന്ന് ബിജെപി I BJP IN ARUNACHAL