പ്രതീകാത്മക ചിത്രം
മാവേലിക്കര മുൻ എംഎൽഎയും കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ ആർ. രാജേഷിനെതിരെ പരാതി നൽകി കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. മഞ്ജു. ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലൂടെ കേരള ഹൈക്കോടതിയിലെ രണ്ട് സിറ്റിംഗ് ജഡ്ജിമാരെയും സർവകലാശാലാ കാര്യങ്ങളുമായി ബന്ധപ്പെട്ട സമീപകാല വിധിന്യായങ്ങളെയും നിയമനങ്ങളെയും പരസ്യമായി വിമർശിച്ചുവെന്നും വിധിന്യായങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന തരത്തിൽ ജുഡീഷ്യറിയിലുള്ള പൊതുജനവിശ്വാസം ഇല്ലാതാക്കാൻ ആർ. രാജേഷ് ശ്രമിച്ചുവെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. ഇന്നലെ വൈകുന്നേരം തന്റെ ഔദ്യോഗിക പേജിൽ ആർ. രാജേഷ് പങ്കുവച്ച പോസ്റ്റാണ് വിവാദമായിരിക്കുന്നത്. “സർവകലാശാലയുമായി ബന്ധപ്പെട്ട കേസുകൾ കേൾക്കുന്ന ഹൈക്കോടതി ബെഞ്ചുകളിലേക്ക് കടുത്ത ‘സംഘപരിവാർ’ അനുകൂലികളെ മനഃപൂർവ്വം നിയമിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് ആർ. രാജേഷ് ജസ്റ്റിസ് ഡി.കെ. സിങ്ങിനെയും ജസ്റ്റിസ് എൻ. നാഗരേഷിനെയും പ്രത്യേകം ലക്ഷ്യം വെച്ചിരുന്നു.
പോസ്റ്റിൽ രാജേഷ് വസ്തുതാപരമോ നിയമപരമായതോ ആയ യാതൊരു അടിസ്ഥാനവുമില്ലാതെ ജഡ്ജിമാർക്ക് ‘സംഘപരിവാറുമായി ബന്ധമുള്ളതായി സൂചന നൽകുന്നുവെന്നും അതുവഴി ജഡ്ജിമാരുടെ നിഷ്പക്ഷതയിൽ സംശയമുണ്ടാക്കുന്നുവെന്നും പരാതിയിൽ അഡ്വ. മഞ്ജു പറയുന്നു. ഇത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നീതിയുടെ ന്യായമായ നടത്തിപ്പിനെയും ദുർബലപ്പെടുത്തുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഇവ 1971 ലെ കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷൻ 2(c)(i) ഉം (ii) ഉം എന്നിവയുടെ പരിധിയിൽ വരുന്നതും 1971 ലെ കോടതിയലക്ഷ്യ നിയമപ്രകാരം ക്രിമിനൽ കോടതിയലക്ഷ്യമായി കണക്കാക്കുന്നതുമാണെന്നും അഡ്വ. മഞ്ജു ചൂണ്ടിക്കാട്ടി.
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രോസിക്യൂഷൻ അഭിഭാഷകൻ അഡ്വ. വി. അജകുമാർ. പ്രതികൾക്ക്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…
ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…
അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…