തിരുവനന്തപുരം: പിണറായി മന്ത്രിസഭയുടെ ആദ്യ അഴിച്ചുപണിയുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പാർട്ടി സംസ്ഥാന സെക്രട്ടറിയായി മാറിയ എം വി ഗോവിന്ദൻ സ്വാഭാവികമായും രാജിവക്കുമ്പോൾ പകരക്കാരനായി എം ബി രാജേഷ് മന്ത്രി സഭയിലേക്കെത്തും. സ്പീക്കറായി തലശ്ശേരി എം എൽ എ ആയ എ എൻ ഷംസീറിനെയും നാമനിർദ്ദേശം ചെയ്തു. രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ തന്നെ എം ബി രാജേഷ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ പുതുമുഖങ്ങൾക്ക് മുൻഗണന നൽകുകയായിരുന്നു പാർട്ടി. പക്ഷെ മന്ത്രിസഭാ പുനഃസംഘടനാ വിഷയത്തിൽ പുതുമുഖങ്ങളെ പാർട്ടി പരിഗണിക്കുന്നില്ല.
വകുപ്പുകൾ സംബന്ധിച്ച തീരുമാനമായിട്ടില്ല. എം വി ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ ലഭിക്കാനാണ് സാധ്യത. നേരത്തെ മന്ത്രി സ്ഥാനത്തേക്ക് എ എൻ ഷംസീറിന്റെ പേരും പരിഗണിച്ചിരുന്നതാണ്. കെ കെ ശൈലജ അടക്കമുള്ളവരെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണം എന്നൊരു വാദമുണ്ടായിരുന്നു. പക്ഷെ പാർട്ടി അത് പരിഗണിച്ചിട്ടില്ല. ലഭിച്ച സ്പീക്കർ സ്ഥാനത്തിൽ എം ബി രാജേഷ് തൃപ്തനായിരുന്നില്ല എന്ന റിപ്പോർട്ടുകൾ ആദ്യ ഘട്ടത്തിൽ വന്നിരുന്നു. മറ്റു മന്ത്രിമാരുടെ വകുപ്പുകളിൽ തൽക്കാലം മാറ്റമുണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായി. ഏകദേശം ഒരു…
തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ പിൻഗാമിയായിട്ടാണ്…
പന്തളം : 2026-ലെ (കൊല്ലവർഷം 1201) ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകാനുള്ള രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം…
ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…
ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…
ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക് മേൽ കോടതി നടത്തിയ വിമർശനങ്ങളും,…