പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗം ആഘോഷമാക്കി അംഗങ്ങൾ. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം വ്യക്തമാക്കിയ പ്രസംഗത്തിനിടെ കയ്യടികൾ ഉയർന്നത് 79 തവണ. 15 സ്റ്റാൻഡിങ് ഒവേഷൻസ്; മോദി മോദി വിളികൾ; സെൽഫി എടുക്കാൻ ക്യൂ, അങ്ങനെ മോദിയുടെ പ്രസംഗം കോൺഗ്രസ് അംഗങ്ങൾ ആഘോഷമാക്കി. പക്ഷെ അദ്ദേഹം പ്രതിപാദിച്ച വിഷയങ്ങൾ അതീവ ഗൗരവ സ്വഭാവമുള്ളവയായിരുന്നു. വിഷയങ്ങളിലൊന്ന് തീവ്രവാദവും അതുയർത്തുന്ന ഭീഷണികളുമായിരുന്നു. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം നടന്നിട്ട് രണ്ടു പതിറ്റാണ്ടുകൾ പിന്നിടുന്നു, മുംബൈ ഭീകരാക്രമണം നടന്നിട്ട് ഒരു പതിറ്റാണ്ടും. പക്ഷെ തീവ്രവാദത്തിന്റെ ഭീഷണി ഇപ്പോഴുമുണ്ട്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് പാകിസ്ഥാന്റെ പേരെടുത്ത് പറയാതെ മോദി ആവശ്യപ്പെട്ടു. ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്നും സമാധാനത്തിന്റെയും ചർച്ചകളുടെയും സംവാദത്തിന്റെയും കാലമാണെന്നും റഷ്യ യുക്രൈൻ യുദ്ധത്തെ പരാമർശിച്ച് മോദി പറഞ്ഞു. ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല മറിച്ച് സമാധാനത്തിന്റെ ഭാഗത്താണെന്ന് നേരെ അദ്ദേഹം ആവർത്തിച്ചു. അന്താരാഷ്‌ട്ര കൂട്ടായ്മകളും സംഘടനകളും ശക്തിപ്പെടുന്നത് യുദ്ധത്തിനെതിരായ സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതത്തിന്റെ വികസനവും അതിനു കാരണമായ ദേശീയ ഐക്യവും അദ്ദേഹം തന്റെ പ്രസംഗത്തിൽ പ്രതിപാദിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിയെന്ന നിലയിൽ 2014 ൽ ആദ്യ അമേരിക്കൻ സന്ദർശനം നടത്തുമ്പോൾ ഇന്ത്യ പത്താമത് സാമ്പത്തിക ശക്തിയായിരുന്നുവെന്നും ഇത്തവണ താൻ അമേരിക്കയിലേക്ക് വരുമ്പോൾ ഇന്ത്യ അഞ്ചാമത് സാമ്പത്തിക ശക്തിയായി മാറിക്കഴിഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തിന്റെ ദേശീയ ഐക്യം ഈ മുന്നേറ്റത്തിന്റെ പ്രധാനകാരണമാണ്. 23 ഭാഷകൾ സ്വന്തമായുള്ള ഭാരതം ഒരേ ശബ്ദത്തിലാണ് സംസാരിക്കുന്നത്. ഇന്ത്യയിൽ നടപ്പിലാക്കിയ സ്ത്രീ ശാക്തീകരണം രാജ്യത്തെ ഏറെ മുന്നിലെത്തിച്ചതായും പ്രധാനമന്ത്രി നരേന്ദ്രമോദി ചൂടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം തവണയാണ് അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്തത്. അമേരിക്കൻ കോൺഗ്രസിനെ രണ്ടുതവണ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയും, മൂന്നാമത്തെ ലോക നേതാവുമാണ് നരേന്ദ്രമോദി.
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…
നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…
മൂക്കടപ്പ് നിസാരക്കാരനല്ല.. അത് ഒരു പക്ഷെ ഇതിന്റെ ലക്ഷണവുമാകാം..പിആർഎസ് ആശുപത്രിയിലെ കൺസൾട്ടന്റ് ഇഎൻടി സർജൻ ഡോ. ഗോവിന്ദ് മോഹൻദാസ് സംസാരിക്കുന്നു…
IFFK-യിൽ റസൂൽ പൂക്കൂട്ടിയുടെ ഉശിരൻ ചോദ്യം: "കേന്ദ്ര വിദേശനയത്തിനെതിർക്കുന്ന നിങ്ങൾ ഇന്ത്യക്കാരനാണോ?!" മാധ്യമങ്ങളെ തകർത്തെറിഞ്ഞ ഈ തീവ്രമായ സംഭാഷണം ദേശീയതയുടെ…