ഉത്തര്‍പ്രദേശ് : സോഷ്യല്‍ മീഡിയയിലൂടെ നാം ദിനം പ്രതി കാണുന്ന വീഡിയോകളിൽ മിക്കതും തെറ്റായ സന്ദേശം നൽകുന്നവയാണ്.അസാധാരണമായതോ സാഹസികമായതോ ആയ വീഡിയോകൾ വർദ്ദിച്ച് വരികയാണ്.ഉത്തര്‍പ്രദേശിലെ പിലിബിറ്റിലെ അമരിയയിലാണ് സംഭവം. അമരിയയിലെ ഏറ്റവും വലിയ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന തെരുവിൽ കച്ചവടം നടത്തുന്ന നൗഷാദ് എന്ന ചെറുപ്പക്കാരനെയാണ് വീഡിയോയില്‍ കാണുന്നെതന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അദ്ദേഹം തെരുവിലെ കടകള്‍ക്ക് മുകളിലെ റൂഫ്ടോപ്പില്‍ കയറുകയും ഇലക്ട്രിക് കമ്പികളില്‍ തൂങ്ങി അഭ്യാസം ചെയ്യുകയുമായിരുന്നു.
നല്ല മഴയായിരുന്നതിനാല്‍ കറണ്ട് കണക്ഷൻ ആ സമയത്ത് കട്ടായിരുന്നു. ഇതിനാലാണ് വൻ അപകടം ഒഴിവായത്. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ തെരുവിലുണ്ടായിരുന്ന കച്ചവടക്കാരും മറ്റും കെഎസ്ഇബിയില്‍ വിളിച്ച് വൈദ്യുതി ഓണ്‍ ചെയ്യരുതെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് നൗഷാദിനെ താഴെയിറക്കാനുള്ള ശ്രമം തുടങ്ങി.
തെരുവിലുണ്ടായിരുന്നവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോ ആണിപ്പോള്‍ വൈറലാകുന്നത്. ഇതില്‍ നൗഷാദ് ഇലക്ട്രിക് വയറുകള്‍ക്ക് മുകളില്‍ തൂങ്ങിയാടുന്നതും ആളുകള്‍ പടി കയറിച്ചെന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നതും എല്ലാം വ്യക്തമായി കാണാം.വിവരമറിഞ്ഞ് കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…
കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…
തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…