Kerala

ശശി തരൂരിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ വക്കീല്‍ നോട്ടീസ്! വ്യാജ ആരോപണങ്ങള്‍ പിന്‍വലിച്ചു തരൂര്‍ മാപ്പ് പറയണം

തിരുവനന്തപുരം മണ്ഡലത്തിലെ സിറ്റിംഗ് എംപിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ശശി തരൂരിനെതിരെ വക്കീൽ നോട്ടീസയച്ച് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. സ്ഥാനാർത്ഥിക്കെതിരെ തരൂർ നടത്തിയ അസത്യ പ്രചാരണത്തിനും വ്യാജ പ്രസ്താവനകൾക്കുമെതിരെയാണ് നോട്ടീസ്.

തരൂരിന്റെ ആരോപണങ്ങൾ വ്യാജമാണെന്നും ഒരു പ്രത്യേക മതവിഭാഗത്തെ പ്രതിക്കൂട്ടിൽ നിർത്തി സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കി തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ വേണ്ടി നടത്തുന്ന പ്രവർത്തിയാണെന്നും വക്കീൽ നോട്ടീസിൽ രാജീവ് ചന്ദ്രശേഖർ ആരോപിക്കുന്നു. നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനകം പ്രസ്താവന പിൻവലിച്ചു പൊതുസമൂഹത്തോട് ശശി തരൂർ മാപ്പ് പറയണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെടുന്നു.

ഒരു സ്വകാര്യ മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ രാജീവ് ചന്ദ്രശേഖറിനെതിരായി ആരോപണങ്ങൾ ഉന്നയിച്ചത്. ഇതിനെ തുടർന്ന് എൻഡിഎയും രാജീവ് ചന്ദ്രശേഖറും ഇലക്ഷൻ കമ്മീഷനെ സമീപിച്ചിരുന്നു. ആർക്കും എന്തും പറഞ്ഞു പോകാൻ കഴിയില്ലെന്നും ഒരു ആരോപണം ഉന്നയിക്കുമ്പോൾ അതിന്റെ വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ആർജ്ജവം കാണിക്കണമെന്നും നേരത്തെ തന്നെ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു. പ്രസ്താവനകൾ നടത്തി ഒരാഴ്ച കഴിഞ്ഞിട്ടും ഈ വിഷയത്തിന്മേൽ ഒന്നും പ്രതികരിക്കാൻ ശശി തരൂർ തയ്യാറാകാത്ത സാഹചര്യത്തിലാണ് രാജീവ് ചന്ദ്രശേഖർ നിയമ നടപടികൾ കടുപ്പിച്ചത്.

തിരുവനന്തപുരത്തെ വോട്ടറന്മാർക്കിടയിൽ തരൂർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും ഇടവക വൈദികർ ഉൾപ്പെടെയുള്ള മണ്ഡലത്തിലെ സ്വാധീനമുള്ള വ്യക്തികൾക്ക് പണം നൽകി വോട്ട് സ്വാധീനിക്കാൻ താൻ ശ്രമിച്ചുവെന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ശശി തരൂർ പ്രചരിപ്പിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ വക്കീൽ നോട്ടീസിൽ പറയുന്നു. ഒരു പ്രമുഖ മലയാള വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇത്തരം ആരോപണങ്ങൾ ശശി തരൂർ ഉന്നയിച്ചതെന്നും അത് തന്നെ ഞെട്ടിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ നോട്ടീസിൽ പരാമർശിച്ചു.

രാജീവ് ചന്ദ്രശേഖറിനെതിരെ 06.04.2024 ൽ വാർത്താ ചാനലിൽ നിങ്ങൾ നടത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങളും വാദങ്ങളും സംബന്ധിച്ച് തിരുത്തുകൾ നൽകണം, ഉണ്ടായ അപമാനത്തിന് പ്രിൻ്റ്, ഇലക്‌ട്രോണിക് മാദ്ധ്യമങ്ങൾ വഴി പരസ്യമായി ക്ഷമാപണം നടത്തണം, സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തുന്നതിനോ, ഉപദ്രവിക്കുന്നതിനോ, സൽക്കാരിനു കളങ്കം ഉണ്ടാക്കുന്നതോ ആയ ശ്രമങ്ങളിൽ നിന്ന് ഭാവിയിൽ വിട്ടു നിൽക്കണം, അശ്രദ്ധമായ പ്രസ്താവനകളോ നുണകളോ പ്രചരിപ്പിക്കരുത് തുടങ്ങിയ കാര്യങ്ങളാണ് വക്കീൽ നോട്ടീസിൽ പറയുന്നു.

രാജീവ് ചന്ദ്രശേഖറിനെ ദ്രോഹിക്കുക എന്ന ഉദ്ദേശത്തോടെയാണ് തരൂർ ഈ പ്രസ്താവനകൾ നടത്തിയിട്ടുള്ളത്. ഇത്തരം അപകീർത്തികരമായ പ്രസ്താവനകൾ എങ്ങനെയാണ് തിരുവനന്തപുരത്തെ മുഴുവൻ ക്രിസ്ത്യൻ സമൂഹത്തെയും അതിൻ്റെ നേതാക്കളെയും ദ്രോഹിക്കുകയും അനാദരിക്കുകയും ചെയ്തതെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

Anandhu Ajitha

Recent Posts

സർക്കുലറിൽ മാറ്റങ്ങൾ വരുത്തിയെന്ന് ഗതാഗതമന്ത്രി ! ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സമരം പിൻവലിച്ചു !

തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ നടത്തി വന്ന സമരം പിൻവലിച്ചു. ​ഗതാഗതമന്ത്രി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.…

7 mins ago

എടിഎം കാർഡ് ഉപയോഗിച്ചത് പിടിവള്ളിയായി ! കാണാതായ ആളൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ തഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

ഈ മാസം എട്ടു മുതൽ കാണാതായിരുന്ന ആളൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒയെ കണ്ടെത്തി. വിജയരാഘവപുരം സ്വദേശി പി.എ.സലേഷിനെയാണ് (34)…

13 mins ago

സിഎഎ നടപ്പിലാക്കി കേന്ദ്ര സർക്കാർ ! 14 പേർക്ക് പൗരത്വം നൽകി

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വ നിയമഭേദഗതി നിയമപ്രകാരം ആഭ്യന്തരമന്ത്രാലയം…

57 mins ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ! 5 വയസുകാരി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. അസുഖബാധിതയായ മലപ്പുറം മൂന്നിയൂർ സ്വദേശിനിയായ അഞ്ചു വയസുകാരി കോഴിക്കോട്…

1 hour ago