സാവോ പോളോ:ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ക്കെതിരേ പീഡനക്കേസ്. കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നെയ്മര്‍ക്കെതിരേ പീഡനക്കേസ് ആരോപിക്കപ്പെട്ടിരിക്കുന്നത്. സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ബ്രസീലുകാരിയായ യുവതിയെ പാരിസീസിലെ ഒരു ഹോട്ടലില്‍ വിളിച്ച് വരുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. മേയ് 15-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
ഇന്‍സ്റ്റഗ്രാമം വഴി പരിചയപ്പെട്ട യുവതിയോട് പാരീസില്‍ എത്താന്‍ പറഞ്ഞ നെയ്മര്‍ യുവതി താമസിച്ചിരുന്ന മുറിയിലേയ്ക്ക് മദ്യപിച്ച നിലയിലാണ് എത്തിയത്. തുടര്‍ന്ന് ഇരുവരും സംസാരിക്കുകയും പിന്നീട് നെയ്മര്‍ തന്നെ കടന്ന് ആക്രമിക്കുകയുമായിരുന്നു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
സംഭവത്തില്‍ മാനസികമായി തളര്‍ന്ന യുവതി രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പാരീസിവല്‍ നിന്ന് നാട്ടിലേയ്ക്ക് പോയത്. പരാതിക്കാരിയായ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുമെന്ന് സാവോ പോളോ പൊലീസ് അറിയിച്ചു.
എന്നാല്‍ ഇതിനെതിരെ നെയ്മറുടെ പിതാവ് രംഗത്ത് വന്നു. മകനെ ബ്ലാക്ക് മെയില്‍ ചെയ്യാനുളള നീക്കമാണിതെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് ആരോപണമെന്നും പിതാവ് പറഞ്ഞു. നെയ്മറുടെ ഭാഗത്തു നിന്നും അങ്ങനെ ഒരു കാര്യവും ഉണ്ടായിട്ടില്ലെന്നും പണം തട്ടുകയാണ് യുവതിയുടെ ലക്ഷ്യം എന്നും നെയ്മറുടെ പിതാവ് പറഞ്ഞു. ഇതിന് തെളിവായി പരാതിക്കാരിയുമായി താരം തടത്തിയ വാട്സാപ്പ് ചാറ്റ് പുറത്ത് വിടാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി
ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…
ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ
ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്‍റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ്…
കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണസംഘം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള…