കോയമ്പത്തൂര്‍: ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ കോയമ്പത്തൂരില്‍ വ്യാപക എൻഐഎ റെയ്‌ഡ്. ഏഴിടങ്ങളിലായി നടത്തിയ റെയ്‌ഡിനോടുവിൽ എൻഐഎ സംഘം 7 പേരെ അറസ്റ്റ് ചെയ്തു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത പുതിയ കേസുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
സ്‌ഫോടനത്തില്‍ പങ്കാളികളായവരുമായി സമൂഹമാധ്യമങ്ങളിൽ ആശയ വിനിമയം നടത്തിയ എട്ടു പേരെ കോയമ്പത്തൂര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. അസറുദ്ദീന്‍, സദ്ദാം, അക്രം ജിന്ന, അബൂബക്കര്‍ സിദ്ദിഖ്, ഇദളയത്തുള്ള ഷാഹിംഷ തുടങ്ങിയവരുടെ വീടുകളിലും ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലുമാണ് പരിശോധന. ഇവരുടെ ഐ എസ് ബന്ധം വ്യക്തമാകുന്ന മുറയ്ക്ക് അറസ്റ്റുണ്ടാകും.
ശ്രീലങ്കന്‍ സ്‌ഫോടനത്തിന്‍റെ മുഖ്യസൂത്രധാരൻ ഹസ്രാന്‍ ഹാഷീമിന്‍റെ ഫേസ്ബുക്ക് സുഹൃത്തായിരുന്നു ഇന്ത്യയിൽ ഇയാൾ ഐഎസ് മാതൃകയിൽ പ്രവർത്തിക്കുന്ന സംഘടനയുടെ നേതാവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അന്‍പു നഗര്‍, പൊഡനൂര്‍, കുനിയമ്പത്തൂര്‍ മേഖലകളിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ ഏഴു മണി മുതല്‍ റെയ്ഡ് നടക്കുകയാണ്. ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് കോയമ്പത്തൂരില്‍ റെയ്ഡ് നടക്കുന്നത്.
ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…
ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…
ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക് മേൽ കോടതി നടത്തിയ വിമർശനങ്ങളും,…
തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…
ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…