ദില്ലി : തങ്ങളിലൊരാളെ ലെെംഗിക പീഡനത്തിരയാക്കിയെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത മൂന്നുപേർ ചേർന്ന് 25-കാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിക്കാൻ ശ്രമിച്ചു. പാതി കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. മരിച്ചത് ഹസ്രത്ത് നിസാമുദ്ദീൻ സ്വദേശി ആസാദാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു.
16 വയസ്സ് പ്രായമുള്ള രണ്ട് പേരും 17 വയസുകാരനും ചേർന്ന് വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് കൃത്യം നടത്തിയത്. തങ്ങളിൽ ഒരാളെ ആസാദ് പലതവണ ലെെംഗികമായി പീഡിപ്പിച്ചുവെന്നാണ് ഇവരുടെ ആരോപണം.കൊലപാതകത്തിന് പിന്നാലെ തെളിവ് നശിപ്പിക്കാനായി മൃതദേഹം കത്തിക്കാനും സംഘം ശ്രമിച്ചു. കൊലപാതകത്തിനും ആസാദിനെ അടിക്കാനായി പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തതായും പോലീസ് വ്യക്തമാക്കി. ഇവർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
ഖുസ്രോ പാർക്കിൽ മൃതദേഹമുണ്ടെന്ന ഇവരുടെ മൊഴി പ്രകാരം ഇവിടെയെത്തിയപ്പോഴാണ് പോലീസ് പാതി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…
തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…
ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…