ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും
ദില്ലി : പതിറ്റാണ്ടുകളായി തുടരുന്ന അതിർത്തി തർക്കങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ഭാരതവും ചൈനയും ഒരുങ്ങുന്നു. നിലവിലെ യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് പകരം സ്ഥിരമായ അതിർത്തി നിർണയിക്കുന്നതിനുള്ള നടപടികൾക്ക് ഇരുരാജ്യങ്ങളും തുടക്കമിട്ടതായാണ് സൂചന. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായകമായ ഈ തീരുമാനം കൈക്കൊണ്ടത്.
ഇരു രാജ്യങ്ങളും ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, സമാധാനപരമായ പരിഹാരത്തിനുള്ള നാല് ഘട്ടങ്ങളുള്ള ഒരു രൂപരേഖയാണ് നിലവിൽ തയ്യാറാക്കിയിരിക്കുന്നത്.
ഈ നീക്കത്തിലൂടെ ഇരുരാജ്യങ്ങൾക്കുമിടയിൽ പരസ്പര വിശ്വാസം വർദ്ധിപ്പിക്കാനും, 2020ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം തുടരുന്ന സൈനിക സാന്നിധ്യം കുറയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചർച്ചകളുടെ പുരോഗതിക്കനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനാ സന്ദർശനത്തിന്റെ അജണ്ട തീരുമാനിക്കും.
ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 31-ന് ചൈന സന്ദർശിക്കാനിരിക്കെയാണ് ഈ നീക്കം. കൂടാതെ, അമേരിക്കയുടെ ഭാഗത്തുനിന്നുള്ള വ്യാപാര ഭീഷണികളും, മാറുന്ന ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും ഇന്ത്യയെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകുന്നത് ബുദ്ധിയല്ലെന്ന തിരിച്ചറിവ് ചൈനയ്ക്ക് നൽകിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ
ഭാരതത്തിന്റെ ആന്തരിക ശത്രുക്കളെക്കുറിച്ചുള്ള ഈ വീഡിയോയിൽ, '0.5 ഫ്രണ്ട്' അഥവാ അർദ്ധ മുന്നണിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. രാജ്യത്തിന്റെ ഐക്യത്തെ അപകടമാക്കുന്ന…
വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന് പ്രചാരണം. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പ്രക്ഷോഭകർ വളഞ്ഞു. ബംഗ്ലാദേശിൽ…
അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ് ! ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സംഘർഷം വർദ്ധിക്കുന്നു. യുദ്ധ…
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…