തിരുവനന്തപുരം: സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന ജയിലിലെ ഭക്ഷണങ്ങളിൽ ഇനി തൊട്ടാൽ കൈ പൊള്ളും! ഓരോ വിഭവങ്ങൾക്കും 5 മുതൽ 10 രൂപ വരെ വില വർദ്ധിപ്പിച്ചു. ഊണും ചിക്കനും ഉള്‍പ്പെടെ 21 വിഭവങ്ങളുടെ വിലയാണ് കൂടുന്നത്. വർദ്ധനയ്‌ക്കുള്ള ജയിൽ വകുപ്പിന്റെ ശുപാർശയ്‌ക്ക് സർക്കാർ അനുമതി നൽകിയതിനാൽ പുതുക്കിയ വില ഉടനെ പ്രാബല്യത്തിൽ വരും.
ജനപ്രിയ വിഭവങ്ങളിൽ 16 എണ്ണത്തിന് അഞ്ച് രൂപ നിരക്കിലാണ് വർദ്ധന. ഊണിനും ചിക്കൻ ഫ്രൈക്കും 10 രൂപ വീതവും ഉയരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനയും സർക്കാർ ഇടപെടൽ ഇല്ലാത്തതുമാണ് നിരക്കുകളിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിനെ നിർബന്ധിതരാക്കിയത്. 40 രൂപയുള്ള ഊണിന് 50 ആയും ചിക്കൻ ഫ്രൈ വില 35ൽ നിന്ന് 45 ആയും വര്‍ദ്ധിക്കും. അതേസമയം, ജയിൽ ചപ്പാത്തിയുടെ വിലയില്‍ മാറ്റമുണ്ടാകില്ല. 750 ഗ്രാമുള്ള 170 രൂപയുടെ പ്ലം കേക്കിന് 200 രൂപയാണ് പുതുക്കിയ വില. 350 ഗ്രാമിന്റേതിന് 85 ൽ നിന്ന് 100 രൂപയാക്കിയിട്ടുണ്ട്.
കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…
തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…
ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…