പ്രതീകാത്മക ചിത്രം
ശ്രീനഗര്‍ : ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ അഞ്ചിടങ്ങളിൽ പരിശോധന നടത്തി ദേശീയ അന്വേഷണ ഏജന്‍സി. ജൂൺ ഒമ്പതിന് നടന്ന റെയ്‌സി ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് പരിശോധന. പരിശോധനയില്‍ ഭീകരരുമായി ബന്ധപ്പെട്ട പല വസ്തുക്കളും പിടിച്ചെടുത്തുവെന്നാണ് വിവരം.ഭീകരാക്രമണ ഗൂഢാലോചനയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കുവേണ്ടി ഇവ പരിശോധിച്ചു വരികയാണ്. മേഖലയില്‍ നിന്ന് ആക്രമണം നടത്തിയ ഭീകരർക്ക് സഹായം നല്‍കിയിരുന്ന ഹകാം ഖാന്‍ എന്നയാളെ ഇക്കഴിഞ്ഞ 19-ന് ജമ്മുകശ്മിര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭീകരർക്ക് സുരക്ഷിതയിടവും ഭക്ഷണം ഉള്‍പ്പെടെയുള്ളവയും ഹകാം സൗകര്യപ്പെടുത്തി നൽകിയിരുന്നുവെന്നാണ് വിവരം.
ജൂണ്‍ ഒന്‍പതിന് കത്രയിലേക്ക് പുറപ്പെട്ട തീർത്ഥാടകരുടെ ബസിന് നേര്‍ക്ക് ഭീകരർ വെടിയുതിര്‍ത്തതിനെത്തുടർന്ന് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒന്‍പതുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഉത്തര്‍ പ്രദേശ്, ദില്ലി , രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരായിരുന്നു തീർത്ഥാടകർ. ശിവ് ഖോരി ക്ഷേത്ര സന്ദര്‍ശനത്തിനു ശേഷമുള്ള മടക്കയാത്രയിലായിരുന്നു തീർത്ഥാടക സംഘം.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…