രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി അടുത്ത വർഷത്തേക്ക് നടപ്പാക്കുമെന്നുറപ്പുള്ള വികസര രേഖയുമായി എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. വലിയതുറയിൽ നടന്ന പൊതുസമ്മേളനത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ജുവലാണ് വികസന രേഖ പ്രകാശനം ചെയ്തതാണ്. പൊതുജനങ്ങൾ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളെല്ലാം പരിഗണിച്ചാണ് തിരുവനന്തപുരത്ത ഏഴ് നിയമസഭാ മണ്ഡലങ്ങളുടേയും ഹ്രസ്വ, ദീർഘകാല അടിസ്‌ഥാനത്തിലുള്ള പദ്ധതികൾ ഉൾപ്പെടുത്തി വികസന രേഖയ്ക്ക് രൂപം നൽകിയിരിക്കുന്നത്.
പ്രത്യേകം സജ്ജീകരിച്ച ബോട്ടിൽ ഫ്രാൻസിസ്, യോഹന്നാൻ, സ്റ്റീഫൻ എന്നീ മൂന്ന് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലാണ് വികസന രേഖ വലിയതുറയിൽ എത്തിച്ചത് വേറിട്ട അനുഭവമായി. തിരുവനന്തപുരം മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളേയും ഉൾപ്പെടുത്തി, ഭൂമിശാസ്ത്രപരവും ചരിത്രപരവും സാംസ്‌കാരികവും കലാപരവുമായ സാധ്യതകളെല്ലാം പരിഗണിച്ചുകൊണ്ടുള്ള വികസനരേഖയാണ് രാജീവ് ചന്ദ്രേശഖർ അവതരിപ്പിച്ചത്.
സമുദ്രമേഖല, സെമികണ്ടക്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഐ.ടി രംഗം, അത്യാധുനിക ടെക്നോളജിക്കൽ ഇന്നോവേഷൻ കേന്ദ്രം, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, ടെക്സ‌്റ്റൈൽ, വ്യോമയാന മേഖല, റോഡ്, മെട്രോ, മൊബിലിറ്റി ഇൻഫ്രാസ്ട്രക്‌ചർ തുടങ്ങി സർവതല സ്പർശിയായ വികസന രേഖയാണിത്.
ഇത് വെറും വാഗ്ദാനങ്ങളല്ല, അടുത്ത അഞ്ച് വർഷം ഞാൻ ചെയ്യാൻ പോകുന്ന കാര്യങ്ങളാണിത്. ജൂൺ അഞ്ചിന് റിസൾട്ട് വന്ന് പുതിയ മോദി സർക്കാർ അധികാരത്തിലെത്തിയാൽ മന്ത്രിയാകുന്ന ഞാൻ ഇതുവച്ചായിരിക്കും ജോലി ആരംഭിക്കുക, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
“കേന്ദ്രസർക്കാർ, സംസ്‌ഥാനസർക്കാർ, തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങൾ, സ്വകാര്യമേഖല, എൻജിഒകൾ, കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ എന്നിവയുടെയെല്ലാം പങ്കാളിത്തത്തോടെയുള്ള പദ്ധതികളാണ് ഈ സമഗ്ര വികസന രേഖ വിഭാവനം ചെയ്തിരിക്കുന്നത്. ഈ ലക്ഷ്യം നിറവേറ്റുന്നതിനായി അടുത്ത അഞ്ചു വർഷത്തേക്ക് വോട്ടർമാർ എനിക്ക് അവസരം നൽകുമെന്നാണ് പ്രതീക്ഷ,”- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടുകിടക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് ദീർഘകാല അടിസ്‌ഥാനത്തിലുള്ള പരിഹാരമാർഗങ്ങളാണ് വേണ്ടത്. കുടിവെള്ളം, പാർപ്പിടം, ആരോഗ്യം എന്നീ ആവശ്യങ്ങൾ നിറവേറ്റി സാധാരണക്കാരുടെ ജീവിതത്തിലും പുരോഗതി ഉറപ്പാക്കേണ്ടതുണ്ട്. ഇതിനുള്ള മാർഗരേഖയാണീ വികസന രേഖ, രാജീവ് പറഞ്ഞു.
പ്രധാന പദ്ധതികൾ
. മറൈൻ സെസ്
. വിഎസ്എസ് സിയിൽ ന്യൂ ഭാരത് സെമികണ്ടക്ടർ റിസർച്ച് സെന്റർ
. ആക്കുളം സി-ഡാക്കിൽ ഫ്യൂച്ചർ ലാബുകൾ
. വലിയതുറ ഹാർബർ
. പൂവാർ കപ്പൽ ശാല
. വിഴിഞ്ഞം ക്രൂസ് ടെർമിനൽ
. മാരിടൈം ആന്റ് ഫിഷറീസ് സ്കില്ലിങ് സെന്റർ
. ബാലരാമപുരം കൈത്തറി വ്യവസായ കേന്ദ്രത്തിൽ ഡിജിറ്റൽ മാർക്കറ്റിങ് ആന്റ് ഡിസൈനിങ് കേന്ദ്രം
. നെയ്യാറ്റിൻകരയിൽ എയിംസ്
. കാരോട് ഇലക്ട്രോണിക്സ് ഉൽപ്പന്ന നിർമ്മാണ യൂനിറ്റ്
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…