India

ആർജെഡിയിൽ പൊട്ടിത്തെറി ! ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ പാർട്ടി വിട്ടു ; കുടുംബവുമായുള്ള ബന്ധവും ഉപേക്ഷിക്കുകയാണെന്ന് സമൂഹ മാദ്ധ്യമത്തിൽ കുറിപ്പ്

പാറ്റ്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ രാഷ്ട്രീയ ജനതാദളിൽ പൊട്ടിത്തെറി. ലാലു പ്രസാദ് യാദവിൻ്റെ മകൾ രോഹിണി ആചാര്യ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു. കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നും അവർ സാമൂഹിക മാദ്ധ്യമമായ ‘എക്സി’ലൂടെ അറിയിച്ചു. ഇത്തവണ തെരഞ്ഞെടുപ്പിൽ ആർജെഡിക്ക് വെറും 25 സീറ്റുകൾ മാത്രമാണ് നേടാനായത്.

പാർട്ടിക്ക് സംഭവിച്ച തിരിച്ചടിയുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് രോഹിണി ആചാര്യയുടെ പ്രസ്താവന. സഹോദരൻ തേജസ്വി യാദവിൻ്റെ അടുത്ത സഹായിയായ സഞ്ജയ് യാദവിനും രാമീസിനും എതിരെ രൂക്ഷ വിമർശനവും അവർ ഉന്നയിച്ചു. തൻ്റെ ഈ തീരുമാനത്തിന് പിന്നിൽ സഞ്ജയ് യാദവും റമീസുമാണെന്നും, അവരുടെ നിർദ്ദേശപ്രകാരമാണ് താൻ ഇതെല്ലാം ചെയ്യുന്നതെന്നും അവർ ആരോപിച്ചു.

“ഞാൻ രാഷ്ട്രീയം വിടുകയാണ്, കുടുംബത്തെ ഉപേക്ഷിക്കുകയാണ്… സഞ്ജയ് യാദവും റമീസുമാണ് എന്നോട് ഇത് ചെയ്യാൻ ആവശ്യപ്പെട്ടത്… ഞാൻ എല്ലാ പഴിയും ഏറ്റെടുക്കുന്നു,” രോഹിണി ‘എക്സി’ൽ കുറിച്ചു.

നേരത്തെ തേജസ്വി യാദവിൻ്റെ ‘രഥയാത്ര’യ്ക്കിടെ സഞ്ജയ് യാദവ് തേജസ്വിയുടെ സീറ്റിൽ ഇരുന്നത് രോഹിണി പരസ്യമായി ചോദ്യം ചെയ്തിരുന്നു. സഞ്ജയ് യാദവ് തേജസ്വിയുടെ പാർട്ടിക്കുള്ളിലെ കാര്യങ്ങൾ അമിതമായി നിയന്ത്രിക്കുന്നുവെന്ന് രോഹിണിക്ക് തോന്നിയതായി പാർട്ടി വൃത്തങ്ങൾ സൂചന നൽകുന്നു.
ലാലു പ്രസാദ് യാദവോ റാബ്രി ദേവിയോ സഞ്ജയ് യാദവിനെതിരെ നടപടിയെടുക്കാൻ തേജസ്വിയുടെ മേൽ സമ്മർദ്ദം ചെലുത്തിയതായി ഇതുവരെ സൂചനകളില്ല.

വൈദ്യശാസ്ത്ര ബിരുദധാരിയായ രോഹിണി വിവാഹശേഷം വീട്ടമ്മയായി സിംഗപ്പൂരിൽ ഭർത്താവിനും മക്കൾക്കുമൊപ്പം താമസിച്ചുവരികയായിരുന്നു. സ്വന്തം വൃക്ക പിതാവ് ലാലു പ്രസാദ് യാദവിന് ദാനം ചെയ്ത് അവർ വലിയ ബഹുമാനം നേടിയിരുന്നു. ആർജെഡി ക്യാമ്പിൽ സ്വാധീനമുള്ള ശബ്ദമായി അവർ തുടർന്നു.
കഴിഞ്ഞ വർഷം, ലാലു പ്രസാദ് യാദവ് മുൻപ് പ്രതിനിധാനം ചെയ്തിരുന്ന സരൺ ലോക്സഭാ സീറ്റിൽ ആർജെഡി ടിക്കറ്റിൽ രോഹിണി മത്സരിച്ചെങ്കിലും ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് പരാജയപ്പെട്ടിരുന്നു.

രോഹിണിയുടെ ഈ പ്രസ്താവന യാദവ കുടുംബത്തിലെ പിളർപ്പ് കൂടുതൽ വ്യക്തമാക്കുകയാണ്. ഈ വർഷം ആദ്യം, ലാലു പ്രസാദ് യാദവ് തൻ്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ സമൂഹ മാദ്ധ്യമത്തിലെ പോസ്റ്റിനെ തുടർന്ന് ആറ് വർഷത്തേക്ക് ആർജെഡിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കിയിരുന്നു. പുറത്താക്കലിന് ശേഷം തേജ് പ്രതാപ് യാദവ് ‘ജൻശക്തി ജനതാദൾ’ എന്ന പാർട്ടി രൂപീകരിച്ച് ഒറ്റയ്ക്ക് മത്സരിക്കുകയും ചെയ്തിരുന്നു. രാഘോപൂരിൽ തേജസ്വി യാദവിനെതിരെയും സ്ഥാനാർത്ഥിയെ നിർത്തിയെങ്കിലും ഒരു സീറ്റിൽ പോലും വിജയിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.

ബിഹാറിൽ ഭരണകക്ഷിയായ എൻഡിഎ സഖ്യം കോൺഗ്രസും ആർജെഡിയും ഉൾപ്പെട്ട ‘മഹാഗത്ബന്ധൻ’ സഖ്യത്തെ തകർത്ത് അധികാരം നിലനിർത്തി. ആകെയുള്ള 243 സീറ്റിൽ 202 സീറ്റുകൾ നേടി എൻഡിഎ ചരിത്രവിജയം നേടിയപ്പോൾ, പ്രതിപക്ഷ സഖ്യത്തിന് 34 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. എൻഡിഎയിൽ ബിജെപി 89 സീറ്റും ജെഡി(യു) 85 സീറ്റും നേടി. ആർജെഡിക്ക് 25 സീറ്റുകളും കോൺഗ്രസിന് 6 സീറ്റുകളും മാത്രമാണ് ലഭിച്ചത്.

Anandhu Ajitha

Recent Posts

കൊൽക്കത്തയിൽ മെസിയുടെ പരിപാടി അലങ്കോലമായ സംഭവം ! പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു !

കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…

3 hours ago

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…

4 hours ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

5 hours ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

5 hours ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

5 hours ago

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു!! പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…

5 hours ago