ദില്ലി: 2022 ജനുവരിയിൽ പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പര്യടനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് 6 പോലീസുകാരെ സസ്പെൻഡ് ചെയ്തു. ഭട്ടിൻഡ എസ്‌പിയായിരുന്ന ഗുർ ബിന്ദർ സിങ്ങിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്‌തിരുന്നു. 2 ഡപ്യൂട്ടി സൂപ്രണ്ടുമാർ, 2 ഇൻസ്പെക്ടർമാർ, ഒരു എസ്ഐ, ഒരു എഎസ്ഐ എന്നിവർക്കെതിരെയാണ് ഇന്നലെ നടപടി ഉണ്ടായത്.
ഒക്ടോബർ 18ന് പഞ്ചാബ് ഡി.ജി.പി നൽകിയ റിപ്പോർട്ടിൽ ഓഫീസർ ചുമതല കൃത്യമായി നിർവ്വഹിച്ചില്ലെന്ന് ചൂണ്ടിക്കാട്ടുകയും സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച സമിതിയും ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
2022 ജനുവരി 5ന് തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മോശം കാലാവസ്ഥയെ തുടർന്ന് റോഡ് മാർഗം ഫിറോസ്‌പൂരിലേക്ക് പോകവെയായിരുന്നു സംഭവം. കർഷകരുടെ ഉപരോധം കാരണം വാഹനവ്യൂഹം ഫ്ലൈ ഓവറിൽ കുടുങ്ങുകയും റാലിയിൽ പങ്കെടുക്കാനാകാതെ മോദി മടങ്ങുകയും ചെയ്തു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സുരക്ഷാ വീഴ്ച വലിയ രാഷ്ട്രീയ വിവാദത്തിനും അന്ന് വഴിവച്ചിരുന്നു.
ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…
അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…
ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…
മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !
സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…
ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…