തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജി ശേഖരൻ നായർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സയിലായിരിക്കവേയാണ് അന്ത്യം സംഭവിച്ചത്. മാതൃഭൂമി പത്രത്തിന്റെ തിരുവനന്തപുരം ബ്യുറോ ചീഫ് ആയിരുന്നു. ശനിയാഴ്ച്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. 75 വയസായിരുന്നു.
രാഷ്ട്രീയ കോളിളക്കങ്ങൾ സൃഷ്‌ടിച്ച നിരവധി വാർത്താ ലേഖനങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ വാർത്താ പരമ്പര ഉയര്‍ത്തിയ വിവാദങ്ങളെത്തുടര്‍ന്ന് കെ. കരുണാകരന്‍ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ആര്‍. രാമചന്ദ്രന്‍നായര്‍ രാജിവെച്ചിരുന്നു. 1999-ല്‍ കൊളംബോയില്‍ സാര്‍ക്ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി വാജ്പേയിക്കൊപ്പം പോയ മാദ്ധ്യമസംഘത്തിലെ അംഗമായിരുന്നു. 1993-ല്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി പ്രേമദാസയുടെ വധം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2007-ല്‍ ബെല്‍ഗ്രേഡില്‍നടന്ന ഇന്റര്‍നാഷണല്‍ പ്രസ് ഏജന്‍സിയുടെ 58-ാമത് ജനറല്‍ അസംബ്ലിയിലും പങ്കെടുത്തിട്ടുണ്ട്.
ജെഡിഎസ് നേതാവും ഹാസൻ സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ഡൗൺലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ കേസെടുക്കുമെന്ന് പ്രത്യേത…
നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി തർക്കമുണ്ടാക്കിയ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ…
വീണ്ടും സ്വന്തം പാർട്ടിയിലെ പ്രവർത്തകനെ ത-ല്ലി ഡി കെ ശിവകുമാർ ! കോൺഗ്രസുകാർക്ക് അഭിമാനമില്ലേയെന്ന് ബിജെപി
'അധിനിവേശ കശ്മിര്‍ പിടിച്ചെടുത്താല്‍ ഇന്ത്യയില്‍ പാക്കിസ്ഥാന്‍ അണുബോംബ് ഇടുമെന്ന് ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) നേതാവ് ഫാറൂഖ് അബ്ദുള്ള.…
പി ഒ കെ തൊട്ടാൽ പാകിസ്ഥാൻ അണ്വായുധം പ്രയോഗിക്കും ! ഭീഷണിപ്പെടുത്തി വിഘടനവാദികൾ കൂസലില്ലാതെ ഇന്ത്യ I FAROOQ ABDULLAH
കോഴിക്കോട്– ബെംഗളൂരു റൂട്ടിൽ പുതുതായി സർവീസ് ആരംഭിച്ച നവകേരള ബസിന്റെ ശുചിമുറി നശിപ്പിക്കപ്പെട്ട നിലയിൽ. കഴിഞ്ഞ ദിവസത്തെ യാത്രയ്ക്കിടെ നവകേരള…