മുംബൈ: ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ വ്യാജ ഡോക്ടറും കൂട്ടാളിയും പിടിയിൽ. മുംബൈയിലെ ഗോവണ്ടിയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ജൂൺ 17നാണ് ലൈംഗികാതിക്രമം നടന്നത്. ഷൊയ്ബ്, ഇർഫാൻ സയിദ് എന്നിവരാണ് പിടിയിലായത്. യുവതിയുടെ ഭർത്താവാണ് പ്രതികളെ പിടികൂടിയത്.
പരിശോധനയ്ക്കായി ഡോക്ടറുടെ മുറിയിലേക്കുപോയ യുവതിയെ ഏറെനേരമായി കാണാതിരുന്നതിനെ തുടർന്നാണ് ഭർത്താവ് അന്വേഷിച്ചെത്തിയത്. അതിക്രമം കണ്ടതോടെ ഭർത്താവ് ബഹളമുണ്ടാക്കി. പിന്നാലെ പോലീസിനെ അറിയിച്ചു. പാതി ബോധത്തിൽ കണ്ടെത്തിയ ഭാര്യയെ ഇരുവരും മോശമായി സ്പർശിക്കുകയായിരുന്നുവെന്ന് ഭർത്താവ് പറഞ്ഞു. പോലീസ് അന്വേഷണത്തിനിടെയാണ് ഡോക്ടറായ ആൾ വ്യാജനാണെന്നു വ്യക്തമായത്. ആശുപത്രിക്കും ലൈസൻസ് ഉണ്ടായിരുന്നില്ല. ആശുപത്രി ഉടമ ജമീൽ ഖാൻ അടക്കം മൂന്നുപേർക്കെതിരെ കേസെടുത്തതായി മുംബൈ പോലീസ് അറിയിച്ചു. ഉടമ ഒളിവിലാണ്.
മോദിയെ താഴെയിറക്കാൻ വന്നവർക്ക് തുടക്കത്തിലേ പാളി ! ഇപ്പോൾ തോൽവി സമ്പൂർണ്ണം I INDI ALLIANCE
കല്‍പറ്റ : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുന്ന ജുഡീഷ്യല്‍ കമ്മിറ്റി…
അന്താരാഷ്ട്ര അവയവക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ കണ്ടെടുത്ത് അന്വേഷണ സംഘം. കേസിൽ ആന്ധ്രാപ്രദേശിൽ നിന്ന് അറസ്റ്റിലായ രാംപ്രസാദിന് എട്ട് സംസ്ഥാനങ്ങളിൽ…
ഇറ്റാനഗര്‍ : അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണ കക്ഷിയായ ബിജെപി മിന്നുന്ന വിജയത്തിലേക്ക്. ഭരണത്തുടര്‍ച്ച ഉറപ്പിച്ചു. അറുപത്…
ഈ വാക്ക് ഒന്ന് കുറിച്ചിട്ടോ ...മോദി മൂന്നാമതും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്ന് എഎപി നേതാവ് |aap| |exit poll|
മണിപ്പൂരോന്നും ഏശിയില്ല ! വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അപ്രമാദിത്വം തുടർന്ന് ബിജെപി I BJP IN ARUNACHAL