ദില്ലി : ദില്ലിയിലെ ശ്രദ്ധ വാൽക്കർ കൊലക്കേസിൽ ഡിഎൻഎ ഫലം പുറത്ത്. ദില്ലിയിലെ വനത്തിൽ നിന്നു കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ കൊല്ലപ്പെട്ട ശ്രദ്ധ വാൽക്കറുടേതാണെന്ന് തെളിഞ്ഞു. ഗുഡ്ഗാവ്, മെഹ്‌റൗളി ഉൾപ്പെടുന്ന വനത്തിൽ നിന്നാണ് ശ്രദ്ധയുടെ എല്ലുകളും മുടിയും കണ്ടെത്തിയത്. മൃതദേഹാവശിഷ്ടങ്ങൾ ഡിഎൻഎ വേർതിരിച്ചെടുക്കാൻ കഴിയാത്ത നിലയിലായതിനാൽ ഡിഎൻഎ മൈറ്റോകോൺട്രിയൽ പ്രൊഫൈലിങ്ങിനായി ഹൈദരാബാദിലേക്ക് അയച്ചിരുന്നു. ഇതു ശ്രദ്ധയുടെ പിതാവിന്റെയും സഹോദരന്റെയും സാംപിളുമായി പൊരുത്തപ്പെട്ടതായി ദില്ലി സ്പെഷൽ കമ്മിഷണർ സാഗർ പ്രീത് ഹോഡ അറിയിച്ചു.
ദില്ലിയിലെ മെഹ്റോളിയിൽ കഴിഞ്ഞ മേയ് 18നാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. പങ്കാളി അഫ്‌താബ് അമീൻ പൂനവാല (28) ശ്രദ്ധയെ വെട്ടിക്കൊലപ്പെടുത്തി ശരീരത്തെ കഷണങ്ങളാക്കി മാറ്റുകയായിരുന്നു.തുടർന്ന് 3 ആഴ്ച റഫ്രിജറേറ്ററിൽ സൂക്ഷിച്ച ശരീരഭാഗങ്ങൾ 18 ദിവസം കൊണ്ടാണു നഗരത്തിൽ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചത്. മകളെ തട്ടിക്കൊണ്ടു പോയതായി കാട്ടി ശ്രദ്ധയുടെ പിതാവ് വികാശ് മദൻ വാൽക്കർ നൽകിയ പരാതിയിലാണ് ഡൽഹി പൊലീസ് അഫ്‌താബ് അമീൻ പൂനവാലയെ അറസ്റ്റ് ചെയ്‌തത്. ഇയാൾ ഇപ്പോൾ ജയിലിലാണ്.
മുംബൈയിലെ കോൾ സെന്ററിൽ ജോലി ചെയ്യുമ്പോഴാണു ശ്രദ്ധയും അഫ്താബും പ്രണയത്തിലാകുന്നത്. കുടുംബങ്ങൾ ഇവരുടെ ബന്ധം അംഗീകരിക്കാതെ വന്നതോടെ കഴിഞ്ഞ വർഷം ജനുവരിയോടെ ഇവർ ഡൽഹിയിലേക്കു താമസം മാറുകയായിരുന്നു.
ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു.…
കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിലായി. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത…
ബാഹ്യ സമ്മർദ്ദങ്ങളെ ഭയന്ന് കോൺഗ്രസ് തുലാസിലാക്കിയത് രാജ്യത്തിന്റെ സുരക്ഷ I OTTAPRADAKSHINAM #vajpayee #rvenkittaraman #congress #bjp
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ യുവതി കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിൽ നടന്ന സ്‌ഫോടനത്തിൽ ഗാംഗലൂർ സ്വദേശിയായ ശാന്തി പൂനം…
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടക്കുന്ന വിദേശ ശ്രമങ്ങളെ കയ്യോടെ പൊക്കി മോദി ? വിശദമായ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ മേശപ്പുറത്ത്
മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു. പേവിഷ ബാധയുണ്ടോ എന്ന സംശയമുയർന്നതിനെത്തുടർന്ന് നായയെ നഗരസഭാ കോമ്പൗണ്ടിൽ പത്ത് ദിവസത്തേക്ക് നിരീക്ഷണത്തിനായി…