പ്രതീകാത്മക ചിത്രം
ദില്ലി: തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. സ്വമേധയാ ഫയലിൽ സ്വീകരിച്ച കേസിലാണ് നിർണായക നടപടി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റേഷനുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ തെരുവ് നായകളുടെ കടിയേൽക്കുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിൽ, അടിയന്തര നടപടിയെടുത്ത് നായകളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന നിർദ്ദേശം നൽകിയത്.
വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റേഷനുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് പിടികൂടുന്ന തെരുവ് നായകളെ അതേ സ്ഥലത്ത് തിരികെ വിടരുതെന്നും ഇവയെ നിശ്ചിത ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റണമെന്നും കോടതി നിർദേശിച്ചു. ദേശീയപാതകളിലും എക്സ്പ്രസ് വേകളിലും നിന്ന് കന്നുകാലികളെയും മറ്റ് തെരുവ് മൃഗങ്ങളെയും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും സംസ്ഥാന സർക്കാരും(NHAI) നീക്കം ചെയ്ത് ഷെൽട്ടറുകളിലേക്ക് മാറ്റണം. ഇതിന്റെയും ചുമതല ചീഫ് സെക്രട്ടറിയ്ക്ക് ആണെന്ന് ഇടക്കാല ഉത്തരവിൽ പറയുന്നു.
വീഴ്ച സംഭവിച്ചാൽ ഉത്തരവാദികളാകുക ഉദ്യോഗസ്ഥരായിരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച് രണ്ടുമാസത്തിനുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
തെരുവ് നായകളുടെ കടിയേറ്റ് പേവിഷബാധയുണ്ടാകുന്ന സംഭവങ്ങൾ വർധിച്ചതിനെത്തുടർന്ന്, ജൂലൈ 28-ന് സ്വമേധയാ എടുത്ത കേസാണ് കോടതി പരിഗണിച്ചത്. വന്ധ്യംകരണ ഡ്രൈവുകൾ, വാക്സിനേഷൻ പരിപാടികൾ, മൃഗസംരക്ഷണ കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുന്നതുൾപ്പെടെ എബിസി( അനിമൽ ബർത്ത് കൺട്രോൾ) നിയമങ്ങൾ നടപ്പാക്കാൻ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ അറിയിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
വ്യാപാര കരാറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. #trumb…
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷാ വിധി ഇന്ന് വൈകുന്നേരം മൂന്നര മണിക്ക്. 11.30-ഓടെയാണ് വാദം തുടങ്ങിയത്.…
അടിമത്വത്തിന്റെ പ്രതീകം; 14 വയസിന് താഴെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഹിജാബ് നിരോധിച്ച് ഓസ്ട്രിയൻ പാർലമെന്റ് ! പ്രമേയം കൊണ്ടുവന്നത്…
അഴിമതിയും രാജ്യദ്രോഹവും ചുമത്തി ! മാസങ്ങൾ മാത്രം നീണ്ട വിചാരണ ! ഒടുവിൽ മുൻ ഐ എസ് ഐ മേധാവിയോടുള്ള…
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മോദി ട്രമ്പ് ടെലിഫോൺ ചർച്ച ! സമഗ്ര സൈനിക സഹകരണം മുഖ്യ വിഷയം; അമേരിക്ക…
വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…