ദില്ലി: സുനന്ദാ പുഷ്കര്‍ വധക്കേസില്‍ ഡല്‍ഹി പോലീസിന്റെ വാദം പൂര്‍ത്തിയായി. ശശി തരൂരിനെതിരെ ഗാര്‍ഹിക പീഡനം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തണമെന്ന് പ്രോസിക്യൂഷന്.
എന്നാല്‍ പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അതേപടി പിന്തുടരുകയാണ് പ്രോസിക്യൂഷന് ചെയ്തതെന്നാണ് തരൂരിന്റെ അഭിഭാഷകന് വാദിച്ചത്. സുനന്ദയെ തരൂര്‍ പീഡിപ്പിച്ചിരുന്നതായോ ഉപദ്രവിച്ചിരുന്നതായോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മൊഴികള്‍ ഇല്ല. സുനന്ദയുടെ മരണം കൊലപാതകമോ ആത്മഹത്യയോ അല്ലെന്ന മനഃശാസ്ത്ര വിദഗ്ധരുടെ അഭിപ്രായവും പ്രോസിക്യൂഷന് മുഖവിലയ്ക്കെടുത്തില്ലെന്നും തരൂരിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
ഒക്ടോബര്‍ 12ന് ന്യൂഡല്‍ഹി പട്യാല ഹൗസ് കോടതി കേസ് വീണ്ടും പരിഗണിക്കും. തരൂരുമായുള്ള വിവാഹബന്ധത്തില്‍ സുനന്ദാ പുഷ്കര്‍ സന്തോഷവതി ആയിരുന്നെന്നും എന്നാല്‍ അവസാന നാളുകളില്‍ സുനന്ദ അസ്വസ്ഥ ആയിരുന്നെന്നും സുനന്ദയുടെ സഹോദരന് ആശിഷ് ദാസ് കോടതിയില്‍ പറഞ്ഞു.
കൊച്ചി: അവയവ കടത്ത് കേസിൽ കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. രാജ്യാന്തര അവയവ മാഫിയ സംഘങ്ങളുമായി പ്രതിക്ക് ബന്ധമുള്ള സാഹചര്യത്തിലാണ്…
ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…
കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…