തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തൽ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. കൂടാതെ സോളാർ കേസ് പ്രതി സരിത എസ് നായരുടെ രഹസ്യമൊഴി എടുക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളും അന്വേഷണ സംഘം യോഗത്തിൽ തീരുമാനിക്കും. സ്വപ്നയുടെ വെളിപ്പെടുത്തൽ ഗൂഢാലോചനയാണെന്ന് പറഞ്ഞ് കെ ടി ജലീലിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടക്കുന്നത്.
ക്രൈംബ്രാഞ്ച് എഡിജിപിയായ ഷേക്ക് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘത്തിന്റെ യോഗം ചേരുന്നത്. യോഗത്തിൽ അന്വേഷണത്തിന്റെ നിലവിലെ പുരോഗതി വിലയിരുത്തും.
ഗൂഢാലോചനയിൽ പി.സി ജോർജിനും സരിത എസ്. നായർക്കും പങ്ക് ഉണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സരിതയുടെ രഹസ്യ മൊഴി എടുക്കുന്നത് സംബന്ധിച്ചു തീരുമാനം എടുക്കുക. പിന്നീടാവും പ്രതികളായ സ്വപ്നയെയും പി.സി.ജോർജിനെയും ചോദ്യം ചെയ്യുന്ന കാര്യം തീരുമാനിക്കുകയെന്നാണ് ലഭിക്കുന്ന വിവരം.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന കോടതിയെ സമീപിച്ചിരിക്കയാണ്. എന്നാൽ അതിനെതിരെ വിശദീകരണം സമർപ്പിച്ച് കോടതിയിൽ നിന്ന് അന്വേഷണ അനുമതി ഉറപ്പിക്കുകയുമാണ് പ്രത്യേക സംഘത്തിന്റെ ലക്ഷ്യം. അതേസമയം, കേസിൽ സരിത്തിന്റെ ഫോൺ രേഖകളുടെ പരിശോധനയും പുരോഗമിക്കുകയാണ്.
കാറില്‍ സ്വിമ്മിങ് പൂൾ തയ്യാറാക്കി കുളിച്ചുകൊണ്ട് യാത്രചെയ്ത സംഭവത്തില്‍ പ്രമുഖ യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള മോട്ടോര്‍വാഹനവകുപ്പ് ഉത്തരവ്…
ബിഹാറിലെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റിലായി. നീറ്റ് പരീക്ഷാഫലം വിവാദമായതോടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പരാതിയുമായി…
വെള്ളാപ്പള്ളിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് |vellapally natesan
ദില്ലി : പശ്ചിമ ബംഗാളിലെ ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയെന്ന്…
ആലപ്പുഴ : പക്ഷിപ്പനിയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്. വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരുമെന്നതിനാൽ ആരോഗ്യവകുപ്പ് ആലപ്പുഴ ജില്ലയിൽ…
തിരുവനന്തപുരം: എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകൻ. ഫ്രീലാൻസ്…