കൊല്ലം: ഓഫീസിലെ സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനായി ജീവനക്കാര്‍ കൂട്ടത്തോടെ മുങ്ങി. തുടര്‍ന്ന് പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. വ്യാഴാഴ്ച രാവിലെയാണ് സപ്ലൈ ഓഫീസിലെ 14 ജീവനക്കാര്‍ കൂട്ടത്തോടെ മുങ്ങിയത്.
രാവിലെമുതല്‍ റേഷന്‍ കാര്‍ഡിനും മറ്റു ആവശ്യങ്ങള്‍ക്കുമായി സ്ത്രീകളടക്കം ഒട്ടേറേപേരാണ് സപ്ലൈ ഓഫീസിലെത്തിയത്. എന്നാല്‍ രാവിലെ ഓഫീസിലെത്തിയ ജീവനക്കാരെല്ലാം രജിസ്റ്ററില്‍ കൃത്യമായി ഒപ്പിട്ട് വിവാഹചടങ്ങിന് പോവുകയായിരുന്നു. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തിയവര്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു.
അഞ്ചലില്‍ നടന്ന വിവാഹചടങ്ങില്‍ പങ്കെടുക്കാനായി ഏകദേശം നാല് മണിക്കൂറോളമാണ് ജീവനക്കാര്‍ ഓഫീസില്‍നിന്ന് മുങ്ങിയത്. അവധിയെടുക്കാതെ വിവാഹത്തിന് പോയത് വിവാദമായതോടെ വിവാഹത്തിന് പോയവര്‍ക്കെല്ലാം ഉച്ചവരെ അവധി നല്‍കിയതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
കണ്ണൂർ: മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ജുഡീഷ്യൻ അന്വേഷണത്തിന്റെ ഭാഗമായതുകൊണ്ടാണ് സോളാർ സമരം പിൻവലിച്ചതെന്നും എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കാൻ സമരങ്ങൾക്ക് കഴിയില്ലെന്നും…
മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma
തിരുവനന്തപുരം∙ കേരളത്തിൽ നാല് ജില്ലകളിൽ വരുന്ന മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ,…
മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress
ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആസ്ഥാനത്തിന് പുറത്ത്…
സനാതന ധർമമത്തിലാണ് ഇനി ലോകത്തിന് പ്രതീക്ഷ ! ഫ്രാൻസിൽ നടന്ന ഒരു വിവാഹം | marriage