ഷൊർണ്ണൂർ : കാസർഗോഡിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വന്ദേഭാരത് എക്സ്പ്രസിലെ ശുചിമുറിയിൽ വാതിലടച്ച് പുറത്തിറങ്ങാതെയിരുന്നത് ഉപ്പള സ്വദേശി ശരൺ ആണെന്ന് റെയിൽവേ പോലീസ് വ്യക്തമാക്കി.ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ആർപിഎഫ് ഇയാളെ ശുചിമുറിയുടെ വാതിൽ പൊളിച്ച് പുറത്തിറക്കിയത്. സ്ഥിരം മദ്യപാനിയായിരുന്ന ശരണിന് മദ്യം കിട്ടാത്തതിനെത്തുടർന്നുണ്ടായ അസ്വസ്ഥതയാണ് സംഭവത്തിനിടയാക്കിയത് എന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലും കേസുണ്ട്.
വന്ദേ ഭാരതിന്റെ ഇ-1 കോച്ചിലെ ശുചിമുറിയുടെ വാതിലാണ് പൂട്ടിയ നിലയിൽ ഉണ്ടായിരുന്നത്. ഉള്ളിൽനിന്ന് കയർ ഉപയോഗിച്ച് വാതിൽ ബന്ധിച്ചാണ് ഇയാൾ ശുചിമുറിയിൽ ഇരുന്നത്. ഇയാളുടെ ദേഹമാസകലം പരുക്കേറ്റ പാടുകളുണ്ട്. ചില മുറിവുകളിൽ നിന്ന് രക്തം പൊടിയുന്നുണ്ടായിരുന്നു .മുംബൈ സ്വദേശിയാണെന്നും ചരൺ എന്നാണ് പേരെന്നുമായിരുന്നു ഇയാൾ ആർപിഎഫിന് ആദ്യം മൊഴി നൽകിയത്. പിന്നാലെ കർണ്ണാടക സ്വദേശിയാണ് താനെന്നും ഇയാൾ മൊഴി മാറ്റി പറഞ്ഞു.ഏറ്റവും ഒടുവിലാണ് ഇയാൾ ഉപ്പള സ്വദേശിയെന്ന് വ്യക്തമായത്.
ന്യൂയോർക്ക് : മാദ്ധ്യമമുതലാളിയും അമേരിക്കൻ വ്യാവസായ പ്രമുഖനുമായ റൂപർട്ട് മർഡോക്ക് വിവാഹിതനായി. 93 കാരനായ മർഡോക്ക് ശാസ്ത്രജ്ഞ എലീന സുക്കോവ(67)യെയാണ്…
ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ. പുൽവാമയിലെ നിഹാമയിലാണ് വെടിവയ്പ്പ് നടക്കുന്നത്. പോലീസും സൈന്യവും ചേർന്ന് ഭീകരരെ നേരിടുകയാണെന്ന് ലഭ്യമാകുന്ന റിപ്പോർട്ട്.…
എറണാകുളം : മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. രണ്ടു ലക്ഷത്തി നാല്‍പ്പതിനായിരം കുട്ടികളാണ് ഇന്ന് അറിവിന്റെ മുറ്റത്തേക്ക്…
കൊൽക്കത്ത: തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ നടക്കുന്ന ആക്രമണ സംഭവങ്ങളിൽ ആശങ്കാകുലനാണെന്ന് ഗവർണർ സിവി ആനന്ദ ബോസ്. ആക്രമണങ്ങൾ തടയാൻ…
ജയിക്കുമെന്ന ആത്മവിശ്വാസത്തിൽ 100 കിലോ ലഡ്ഡുവിന് ഓർഡർ നൽകി കോൺഗ്രസ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍ ജില്ലയില്‍ ശക്തമായ…