There is no more prayer break in the Assam Legislative Assembly! Legislative committee made a decision! Himanta Biswa Sharma said that colonial methods will be abolished
ദിസ്പുർ : അസം നിയമസഭയിൽ വെള്ളിയാഴ്ച ദിവസങ്ങളിലെ ജുമുഅ നമസ്കാരത്തിനായി നൽകി വന്നിരുന്ന ഇടവേള ഒഴിവാക്കി സർക്കാർ തീരുമാനം. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആണ് നമാസ് ഇടവേള ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്പീക്കറും എംഎൽഎമാരും പിന്തുണച്ചതിനെ തുടർന്നാണ് അസം സർക്കാർ ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചത്.
വെള്ളിയാഴ്ചകളിൽ രണ്ടു മണിക്കൂർ സമയമായിരുന്നു ജുമുഅ ഇടവേളയായി അസം സർക്കാർ നൽകിവന്നിരുന്നത്. കൊളോണിയൽ കാലഘട്ടത്തിൽ നടപ്പിലാക്കിയിരുന്നതാണ് നിയമസഭയിലെ വെള്ളിയാഴ്ച നമസ്കാരത്തിനുള്ള ഇടവേള. കൊളോണിയൽ ഭരണത്തിന്റെ അവശിഷ്ടത്തെ ഒഴിവാക്കാനുള്ള “ചരിത്രപരമായ തീരുമാനത്തെ” പിന്തുണച്ചതിന് നിയമസഭാ സ്പീക്കർ ബിശ്വജിത് ഡൈമാരിയോടും നിയമസഭാംഗങ്ങളോടും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നന്ദി അറിയിച്ചു.
2 മണിക്കൂർ ജുമുഅ ഇടവേള ഒഴിവാക്കിയതിലൂടെ അസം സർക്കാർ ഉൽപ്പാദനക്ഷമതയ്ക്ക് മുൻഗണന നൽകുകയും കൊളോണിയൽ ഭരണത്തിന്റെ മറ്റൊരു അവശിഷ്ടം ഒഴിവാക്കുകയും ചെയ്തു എന്ന് ഹിമന്ത ബിശ്വ ശർമ്മ തന്റെ എക്സ് കുറിപ്പിൽ അറിയിച്ചു. 1937-ൽ മുസ്ലീം ലീഗിൻ്റെ സയ്യിദ് സാദുള്ളയാണ് ഈ സമ്പ്രദായം കൊണ്ടുവന്നത്. വെള്ളിയാഴ്ചകളിൽ 12 മണി മുതൽ 2 മണി വരെയായിരുന്നു ഇടവേള നൽകി വന്നിരുന്നത്. ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു നിയമസഭ മതപരമായ പരിഗണനകളില്ലാതെയാണ് പ്രവർത്തിക്കേണ്ടതെന്നും അസം മുഖ്യമന്ത്രി വ്യക്തമാക്കി.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…