two-usbekisthan-arrested-for-false-identity-in-uttarpradesh
ഉത്തർപ്രദേശ് : വ്യാജ ഐഡന്റിറ്റിയിൽ രാജ്യത്ത് താമസിച്ച ഉസ്ബക്കിസ്ഥാൻ യുവതികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. പേരും മറ്റ് വ്യക്തിഗത വിവരങ്ങളും മറച്ച് വെച്ച് വ്യാജ ഐഡന്റിറ്റിയിൽ താമസിക്കുകയായിരുന്നു ഇവർ. ഇവരിൽ നിന്ന് രണ്ട് ആധാർ കാർഡുകളും 35,000 രൂപയും രണ്ട് മൊബൈലുകളും പോലീസ് കണ്ടെടുത്തു. കണ്ടെടുത്ത ആധാർ കാർഡുകളിൽ ദില്ലിയിലെ വിലാസം രേഖപ്പെടുത്തിയിട്ടുണ്ട്.
ആധാർ കാർഡിൽ ഒരു പെൺകുട്ടിയുടെ പേര് ലൈല ഖാൻ എന്നും മറ്റേയാളുടെ പേര് ഡെനിസ് എന്നും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ലോക്കൽ ഇന്റലിജൻസ് യൂണിറ്റിന്റെ (എൽഐയു) റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് പോലീസ് ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് ഇടുവരെയും പിടി കൂടിയത്. പെൺക്കുട്ടികളെ ചോദ്യം ചെയ്തപ്പോൾ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.
ഉസ്ബക്കിസ്ഥാൻ സ്വദേശികളായ ഇവരുടെ പേര് ദിലിയോര, മാക്‌സോറെ മാക്‌സൺ എന്നാണ്. രാജ്യത്ത് അനധികൃതമായി താമസിച്ചതിന് ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 467, 468, 471, ഫോറിനേഴ്സ് ആക്ട് 1946 സെക്ഷൻ 14 എന്നിവ പ്രകാരം കേസെടുത്തു.
ആശങ്കകൾക്കെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ തന്നെ മറുപടി പറഞ്ഞിട്ടുണ്ട് ! ELON MUSK
ബെംഗളൂരു : കർണ്ണാടകയിൽ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിക്കുന്നതിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു. ശിവമോഗ്ഗയിലെ ബിജെപി പ്രതിഷേധത്തിനിടെ മുൻ എംഎൽസി…
കേരളത്തിൽ ബിജെപിയുടെ സ്ഥാനം സഖാക്കൾ തിരിച്ചറിയണമെന്ന് സിപിഎം നേതാവ് ജി സുധാകരൻ
ഉടൻ രാജ്ഭവന്റെ സുരക്ഷയിൽ നിന്ന് ഒഴിയണമെന്ന് പോലീസിനോട് ഗവർണർ I CV ANANDA BOSE
പശ്ചിമബംഗാളിലെ ഡാർജിലിംഗിൽ നടന്ന ട്രെയിനപകടത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയായി. അപകടത്തിൽ 15 പേർ മരിച്ചതായി സ്ഥിരീകരിച്ചു. 60 പേര്‍ക്ക് പരിക്കേറ്റു. അഗർത്തലയിൽനിന്നും…
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാൻസിസ് മാർപാപ്പയും ജി 7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയ വൈറൽ ചിത്രം “ഒടുവിൽ മാർപാപ്പയ്ക്ക് ദൈവത്തെ കാണാനുള്ള…