Uncle, I killed my father' The accused in the case of murdering his father spoke to his father's brother for the first time after the murder of his wife!
തിരുവനന്തപുരം: നാടിനെ നടുക്കിയ കൊലപാതകമായിരുന്നു വെള്ളറട കിളിയൂരിൽ നടന്നത് .മെഡിക്കൽ വിദ്യാർഥിയായ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത് . ഈ സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. കൊലപാതകത്തിന് ശേഷം പ്രജിൻ ആദ്യമായി സംസാരിച്ചത് അച്ഛൻ്റെ സഹോദരൻ ജയനോടാണ് .അങ്കിളേ ഞാൻ എൻ്റെ അപ്പനെ കൊന്നു’വെന്നാണ് പ്രജിൻ പറഞ്ഞതെന്ന് ജയൻ പറയുന്നു.ഇതോടെ താനാകെ ഷോക്കിലായിപ്പോയെന്നും ജയൻ പ്രതികരിച്ചു.. ജോസിൻ്റെ കൊലപാതകത്തിന് പിന്നിൽ ബ്ലാക്ക് മാജിക് ആണെന്നതിന് കൂടുതൽ തെളിവുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണിപ്പോൾ ഈ വിവരവും ലഭിക്കുന്നത് .
ഇൻസുലിൻ വാങ്ങാനാണ് ഞാൻ രാത്രി പുറത്തിറങ്ങിയത്. അപ്പോഴേക്കും രണ്ടു പയ്യന്മാർ ബൈക്കിൽ വന്ന് ഇരുമ്പ് കടയുള്ള വീടിലെ ആന്റി റോഡിലലേക്കിറങ്ങി വന്ന് രണ്ട് കയ്യും നീട്ടി വണ്ടി നിർത്താൻ പറഞ്ഞുവെന്ന് എന്നോട് പറഞ്ഞു. എന്റെ ചേട്ടനെ എന്റെ മോനിപ്പോൾ കൊല്ലുമെന്ന് അവർ പറഞ്ഞുവെന്ന് പയ്യന്മാർ എന്നോട് പറഞ്ഞു. അവർ പേടിച്ചാണ് എന്നോടിത് പറയുന്നത്. അതെൻറെ ചേട്ടനാണ്, ഞാൻ ഇപ്പോത്തന്നെ വിളിക്കാമെന്ന് അവരോട് പറഞ്ഞു. ഫോണിൽ രണ്ട് തവണ വിളിച്ചപ്പോഴും ഫോണെടുത്തില്ല. പിന്നെ ചേച്ചിയുടെ ഫോണിൽ വിളിച്ചു. അപ്പോൾ മോനാണ് എടുത്തത്. അങ്കിളേ ഞാൻ എൻ്റെ അപ്പനെ കൊന്നു, എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല എന്നാണ് അവൻ പറഞ്ഞത്. ഞാൻ ആകെ ഷോക്കിലായി ഇതാണ് കൊല്ലപ്പെട്ട ജോസിന്റെ സഹോദരനായ ജയന്റെ പ്രതികരണം
അതേസമയം അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രജിന്‍ ജോസിന്റെ ജീവിതം ഏതാനുംവര്‍ഷങ്ങളായി അടിമുടി നിഗൂഢത നിറഞ്ഞതായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചൈനയില്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിയായിരുന്ന പ്രജിന്‍ കോവിഡ് കാലത്താണ് നാട്ടില്‍ തിരികെയെത്തുന്നത്. പിന്നീട് ചൈനയില്‍ പോയി പഠനം തുടരാനായില്ല. ഇതിനിടെ കൊച്ചിയില്‍ സിനിമ സംബന്ധിച്ച പഠനത്തിനായി പോയി. ഇതിനായി ഒന്നരലക്ഷത്തോളം രൂപയാണ് വീട്ടുകാര്‍ നല്‍കിയത്. എന്നാല്‍, സിനിമാപഠനത്തിന് ശേഷം തിരികെയെത്തിയതോടെയാണ് പ്രജിന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ കണ്ടതെന്നാണ് വീട്ടുകാരും ബന്ധുക്കളും പറയുന്നത്. കൊലപാതകത്തിനു ദിവസങ്ങൾക്കു മുൻപ് പ്രജിൻ ശരീരത്തിലെ രോമങ്ങളും തലമുടിയും സ്വന്തമായി പൂർണമായി നീക്കംചെയ്ത് മുറിയുടെ മൂലയിൽ കൂട്ടിയിട്ടിരുന്നു. കൂടാതെ മേശപ്പുറത്ത് കറുപ്പു നിറത്തിലുള്ള വിചിത്രങ്ങളായ പ്രതിമകളും പ്രത്യേകതരം ആയുധങ്ങളും സൂക്ഷിച്ചിരുന്നു.സാത്താൻ സേവ പോലുള്ള ആഭിചാരകർമങ്ങളിൽ മകൻ ഉൾപ്പെട്ടിട്ടുണ്ടോയെന്നുള്ള സംശയമുണ്ടെന്നും മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ളവ പരിശോധിച്ച് പരിഹാരം കണ്ടെത്തണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…