തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടൻ ഇന്ദ്രൻസ്. ഇടയ്ക്ക് എരിവും പുളിയും ഒക്കെ വേണ്ടെ എന്നും താൻ ഒരു നടിയുടെയും വാതിലിൽ മുട്ടിയിട്ടില്ലെന്നും ഇന്ദ്രൻസ് പറയുന്നു. ഏഴാം ക്ലാസ് പരീക്ഷയെഴുതാൻ അട്ടക്കുളങ്ങര സ്‌കൂളിൽ എത്തിയപ്പോൾ മാദ്ധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എല്ലാക്കാലത്തും ഇത്തരത്തിലുള്ള കാര്യങ്ങൾ നടന്നുകൊണ്ടിരിക്കും. ഇടയ്ക്ക് കുറച്ച് എരിയും പുളിയും ഒക്കെ വേണ്ടെ ? അതിന് വേണ്ടിയാണ് ഇതൊക്കെയെന്ന് ഇന്ദ്രൻസ് പറയുന്നു. അതുകൊണ്ട് ഈ സിനിമാ മേഖലയ്‌ക്കോ ആളുകൾക്കോ ദോഷമൊന്നും സംഭവിക്കാൻ പോകുന്നില്ല. പരാതികൾ ഉണ്ടെങ്കിൽ സർക്കാർ അന്വേഷിക്കട്ടെ എന്നും ഈ വിഷയത്തിൽ സർക്കാർ വേണ്ടതുപോലെ ചെയ്യുമെന്നാണ് കരുതുന്നതെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു. ഞാൻ ആരുടെയും വാതിലിൽ മുട്ടിയിട്ടില്ല. കൂടാതെ, മറ്റാരെങ്കിലും നടിമാരുടെ വാതിലിൽ മുട്ടിയോ എന്നതുമാറിയില്ല. മലയാളി നടിമാരെ പോലും എനിക്ക് ശരിയ്ക്ക് അറിയില്ല, പിന്നെയല്ലേ ബംഗാളി നടിമാരെയെന്നും രഞ്ജിത്തിനെതിരായ ആരോപണത്തിൽ ഇന്ദ്രൻസ് പ്രതികരിച്ചു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…