ദില്ലി: രാജ്യത്തെ മൂന്നു സേനകളിലെയും ജവാന്മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുമെന്ന് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇതിനുള്ള നയം വൈകാതെ കൊണ്ടുവരും.
ഇതോടെ പുരുഷന്മാരുടെ കുറഞ്ഞ വിരമിക്കല്‍ പ്രായം ഉയരുമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വേതനം, പെന്‍ഷന്‍ ഇനത്തില്‍ വലിയ തുകയാണ് ബജറ്റില്‍ വകയിരുത്തുന്നത്. 15 അല്ലെങ്കില്‍ 17 വര്‍ഷം മാത്രമാണ് ഒരു ജവാന്‍ സേവനം ചെയ്യുന്നത്.
എന്തു കൊണ്ട് ഇവര്‍ക്ക് 30 വര്‍ഷം സേവനം ചെയ്തുകൂടാ ?. പരിശീലനം ലഭിച്ച മനുഷ്യശക്തിയാണ് നഷ്ടപ്പെടുന്നതെന്നും ജനറല്‍ റാവത്ത് വ്യക്തമാക്കി.
കുറഞ്ഞ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയാല്‍ കര, നാവിക, വ്യോമ സേനകളിലെ 15 ലക്ഷം പുരുഷന്മാര്‍ക്ക് ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീക്ഷണി. ചെന്നൈയിലെ എൻഐഎ ഓഫീസിലാണ് അജ്ഞാത ഫോൺ സന്ദേശം എത്തിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രിയുടെ…
തൃശ്ശൂർ: കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ അഞ്ചാം സംസ്ഥാന വാർഷിക സമ്മളനം തൃശ്ശൂർ ചേർപ്പ് സി എൻ എൻ സ്കൂളിൽ വച്ച്…
എൻ ഡി എ വിജയം പ്രവചിച്ച് അമേരിക്കൻ തെരഞ്ഞെടുപ്പ് വിദഗ്ദ്ധൻ ; വീഡിയോ കാണാം
അവയവക്കച്ചടവത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്.കേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നിന്നും പിടിയിലായ സാബിത്ത് നാസർ ഇടനിലക്കാരനല്ലെന്നും മറിച്ച്…
ബിജെപിയുടെ പുതിയ നീക്കത്തിന് മുന്നിൽ ഞെട്ടി കോൺഗ്രസ് നേതാക്കൾ പത്മജയ്ക്ക് പുതിയ പദവി
തിരുവനന്തപുരം: ആയിരം കോടി രൂപയുടെ നികുതി വെട്ടിച്ച കേസിൽ ജി എസ് ടി വകുപ്പിന്റെ മിന്നൽ പരിശോധന തുടരുന്നു. ഇരുമ്പുരുക്ക്…