ചെന്നൈ: നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് ഒളിവില്‍ കഴിയുകയായിരുന്ന പതിനൊന്ന് ബംഗ്‌ളാദേശികളെ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട്ടില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. വിസാചട്ടങ്ങള്‍ ലംഘിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങളുണ്ടോ എന്ന് വ്യക്തമല്ല.
നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ രാജ്യത്തിന്റെ പലഭാഗത്തും ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് കരുതുന്നത്. മുംബയിലും ഡല്‍ഹിയിലും നേരത്തേ പൊലീസ് നടത്തിയ പരിശോധനയില്‍ നിരവധിപേരെ കണ്ടെത്തിയിരുന്നു. ഇവരില്‍ ചിലര്‍ക്ക് കോവിഡ് രോഗലക്ഷണങ്ങളുമുണ്ടായിരുന്നു.
മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ സ്വമേധയാ അധികൃതരെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഏറെപ്പേരും ഇത് അനുസരിക്കുന്നില്ല.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…