കൊണ്ടോട്ടി: അഞ്ച് മലയാളികളുടേതടക്കം ഏഴ് പ്രവാസികളുടെ മൃതദേഹങ്ങള്‍ ഇന്നലെ ദുബായില്‍ നിന്ന് ഫ്ളൈദുബൈയുടെ കാര്‍ഗോ വിമാനത്തില്‍ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചു.
കണ്ണൂര്‍ സ്വദേശി ഡേവിഡ് ഷാനി പറമ്പന്‍, തൃശ്ശൂര്‍ ജില്ലക്കാരനായ സത്യന്‍, തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി ശ്രീനിവാസന്‍ മുത്തു ക്കറുപ്പന്‍, ഗോവ സ്വദേശി ഹെന്‍റി ഡിസൂസ, പത്തനംതിട്ട ജില്ലക്കാരായ കോശി മത്തായി, സിജോ ജോയ്, കൊല്ലം ജില്ലക്കാരനായ ജോണ്‍ ജോണ്‍സണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കരിപ്പൂരെത്തിച്ചത്.
ചരക്കുകയറ്റാനെത്തിയ ഫ്ലൈ ദുബായ് വിമാനത്തില്‍ രാവിലെ 11:30ഓടെ മൃതദേഹങ്ങള്‍ എത്തിച്ചെങ്കിലും നടപടിക്രമങ്ങള്‍ക്ക് ശേഷം വൈകീട്ട് 3.30നാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. മറ്റുരോഗങ്ങള്‍ ബാധിച്ചും അപകടത്തില്‍പ്പെട്ടും മരിച്ചവരാണിവര്‍.
കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…
പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ