ലോറ കാരന്‍
വാഷിങ്ടണ്‍ : 13 വയസ്സുള്ള വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അദ്ധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് സംഭവം. ന്യൂജേഴ്സിയിലുള്ള ഒരു എലമെന്ററി സ്‌കൂളിലെ അഞ്ചാം ഗ്രേഡ് അദ്ധ്യാപികയായ ലോറ കാരന്‍ എന്ന ഇരുപത്തിയെട്ടുകാരിയാണ് അറസ്റ്റിലായത്. വിദ്യാർത്ഥിയുമായുള്ള ബന്ധത്തില്‍ 2019 ൽ ഒരു കുഞ്ഞിനും അദ്ധ്യാപിക ജന്മം നല്‍കിയിരുന്നു. അദ്ധ്യാപിക ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുഞ്ഞിന്റെ ചിത്രത്തിന് തന്റെ മകനുമായുള്ള രൂപസാദൃശ്യം രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതാണ് സത്യം പുറത്തുവരാന്‍ കാരണമായത്. തുടര്‍ന്ന് വിദ്യാർത്ഥിയുടെ പിതാവ് ചോദ്യം ചെയ്തതോടെ 19 കാരന്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.അദ്ധ്യാപിക തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പോലീസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു. ലൈംഗിക പീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അദ്ധ്യാപികയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്.
2016 മുതല്‍ 2020 വരെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇപ്പോൾ 19 വയസുള്ള വിദ്യാർത്ഥിയുടെ വീട്ടുകാരും അദ്ധ്യാപികയും തമ്മില്‍ ഏറെ നാളത്തെ അടുപ്പമുണ്ടായിരുന്നു. വിദ്യാർത്ഥിയെയും രണ്ട് സഹോദരങ്ങളെയും ഇടയ്ക്ക് അദ്ധ്യാപികയുടെ വീട്ടില്‍ നില്‍ക്കാനായി വീട്ടുകാര്‍ അനുവദിച്ചിരുന്നു. 2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ വിദ്യാര്‍ഥി അദ്ധ്യാപികയുടെ വീട്ടില്‍ നിരന്തരം താമസിച്ച കാലത്ത് അദ്ധ്യാപിക വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്നാണ് 2019-ല്‍ അദ്ധ്യാപിക ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത്. ഇത് കുറ്റം തെളിയുന്നതിൽ നിർണായകമായിരുന്നു.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…