പട്‌ന :22 കാരന്റെ വയറിൽ നിന്ന് കണ്ടെത്തിയത് 14 സെന്റീമീറ്റർ നീളമുള്ള സ്റ്റീൽ ഗ്ലാസ്,ബീഹാറിലെ ബേട്ടിയയിലാണ് അമ്പരപ്പിക്കുന്ന സംഭവം നടന്നത്.കഠിനമായ വയറു വേദന അനുഭവപ്പെടുകയും മലദ്വാരത്തിലൂടെ രക്തം പുറത്തുവരികയും ചെയ്തതോടെയാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.
യുവാവിന്റെ വയറ് സ്‌കാൻ ചെയ്തപ്പോൾ കണ്ടത് 14 സെന്റീമീറ്റർ നീളമുള്ള ഗ്ലാസ് വയറ്റിൽ കുടുങ്ങിക്കിടക്കുന്നതായാണ്.തുടർന്ന് പുറത്തെടുക്കാൻ മണിക്കൂറുകൾ നീണ്ട ഓപ്പറേഷൻ നടത്തി.11 ഡോക്ടർമാരുടെ സംഘം ശസ്ത്രക്രിയ നടത്തിയാണ് ഗ്ലാസ് പുറത്തെടുത്തത്. കൊളോസ്റ്റമിയിലൂടെയാണ് ഇത് നീക്കം ചെയ്തത്. കുടലിൽ ദ്വാരമുണ്ടാക്കി നടത്തുന്ന ശസ്ത്രക്രിയയാണ് കൊളോസ്റ്റമി. ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നൽകിയ ഡോ. ഇന്ദ്രശേഖർ കുമാറാണ് ഇക്കാര്യം അറിയിച്ചത്.യുവാവ് മദ്യലഹരിയിലായപ്പോൾ ശരീരത്തിലേക്ക് ഈ ഗ്ലാസ് കയറ്റിയതാകാം എന്നാണ് പ്രാഥമിക നിഗമനം.
മുതിർന്ന ആർ എസ്സ് എസ്സ് പ്രചാരകനും പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകുമായ ജെ നന്ദകുമാറിന്റെ പ്രഭാഷണം I J NANDAKUMAR
ബംഗ്ലാദേശ് എംപി അന്‍വാറുള്‍ അസിം അനറിന്റെ ക്രൂരമായ കൊലപാതകത്തിന് പിന്നിൽ ഹണി ട്രാപ്പെന്ന് വിവരം. കൊലപാതകം ആസൂത്രണം ചെയ്ത ബംഗ്ലാദേശ്…
ഇന്നലെ ഇടവ വെറ്റക്കടയ്ക്കു സമീപം കടലില്‍ മുങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം സംസ്കരിച്ചു. ഇടവ വെണ്‍കുളം ചെമ്പകത്തിന്‍മൂട് പ്ലാവിളയില്‍…
ഗര്‍ഭസ്ഥശിശുവിന്റെ ലിംഗം ഏതാണെന്ന് അറിയാനായി ഭാര്യയുടെ ഗര്‍ഭപാത്രം അരിവാൾ ഉപയോഗിച്ച് കീറി പരിശോധിച്ച ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഉത്തര്‍പ്രദേശ്…
ബാര്‍ കോഴ ആരോപണത്തിൽ അന്വേഷണമാവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം ബി രാജേഷ് ഡിജിപിക്ക് കത്തു നല്‍കി. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതായും…
ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി. വധശിക്ഷ ഒഴിവാക്കണമെന്ന നിനോ മാത്യുവിന്റെ ഹര്‍ജിയിലാണ്…