ചെന്നൈ: വീട്ടുജോലിക്കാരിയായ പതിനഞ്ചുകാരിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്നാണ് പോലീസ് പ്രാഥമികമായി വിലയിരുത്തുന്നത്. ചെന്നൈ സ്വദേശികളായ മുഹമ്മദ് നിഷാദിനെയും ഭാര്യ നാസിയയെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു പെൺകുട്ടി. ശുചിമുറിയിൽ മരിച്ചനിലയിൽ പെൺകുട്ടി ഉള്ളതായി പോലീസ് സ്റ്റേഷനിൽ ആരോ വിളിച്ചറിയിക്കുകയായിരുന്നു. ഇതനുസരിച്ച് വീട്ടിലെത്തിയ പോലീസ് മൃതദേഹം കണ്ടെത്തി നടപടികൾ പൂർത്തിയാക്കുകയായിരുന്നു.
പോലീസ് വീട്ടിലെത്തുമ്പോൾ പ്രതികളായ ദമ്പതിമാർ അവിടെ ഉണ്ടായിരുന്നില്ല. ഇവർ സഹോദരിയുടെ വീട്ടിലേക്ക് കടന്നുകളയുകയായിരുന്നു. പതിനഞ്ചുകാരിയായ പെൺകുട്ടിയെ ഇവരുടെ ഒരു സുഹൃത്ത് മുഖാന്തിരം വീട്ടുജോലിക്കായി എത്തിക്കുകയായിരുന്നു. കുട്ടി ഇവിടെ ക്രൂര പീഡനത്തിന് ഇരയായതായാണ് സൂചന. സിഗരറ്റ് കൊണ്ടും ഇസ്തിരിപ്പെട്ടികൊണ്ടും പൊള്ളിക്കുമായിരുന്നു എന്ന് പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ഇത് സാധൂകരിക്കുന്ന നിരവധി പാടുകൾ പെൺകുട്ടിയുടെ ശരീരത്തിലുണ്ട്. ക്രൂരമർദ്ദനമാകാം മരണകാരണമെന്ന് പോലീസ് സംശയിക്കുന്നു. ഇന്നലെ രാത്രി 7.30 നും 8 മണിക്കും ഇടയിലാണ് കൊലപാതകം നടന്നത് എന്നാണ് സംശയിക്കുന്നത്.
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…
മൊഴിയിൽ തിരുത്തൽ നടത്തി കള്ള ഒപ്പിട്ടെന്ന ഗുരുതര ആരോപണങ്ങൾ പോലീസിനെതിരെ ഉയരുന്നതിനിടെ, കുഞ്ഞിനും ഭർത്താവിനും അടക്കം ഉണ്ടായ അപകടവും വലിയ…