ജമ്മു: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ 1991 ലെ ജമ്മു തവി റെയിൽവേ സ്റ്റേഷൻ ബോംബ് സ്ഫോടന കേസിൽ 35 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. അൽതാഫ് ഹുസൈൻ ഷെയ്ഖ് എന്നയാളാണ് പിടിയിലായത്. വ്യാജ മേൽവിലാസത്തിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാളെ ജമ്മു റെയിൽവേ പോലീസാണ് അറസ്റ്റ് ചെയ്തത്.
1991 ഏപ്രിൽ രണ്ടിന് ജമ്മു റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലുണ്ടായ സ്ഫോടനത്തിൽ രണ്ട് അർദ്ധസൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയും 18 സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്നത്തെ റീജ്യണൽ ടെററിസ്റ്റ് ആൻഡ് ഡിസ്ട്രപ്റ്റീവ് ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് (ടഡാ) പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. അന്ന് ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബിജ്ബെഹറ പ്രദേശത്ത് ഒരു ബിസിനസുകാരനായി വ്യാജ വിലാസത്തിൽ കഴിഞ്ഞിരുന്ന പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടാൻ സാധിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
തൊണ്ണൂറുകളിൽ രാജ്യത്ത് വർദ്ധിച്ചുവന്ന തീവ്രവാദ പ്രവർത്തനങ്ങളുടെയും അശാന്തമായ രാഷ്ട്രീയ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ ജമ്മു-കശ്മീർ മേഖലയിലുണ്ടായ ഏറ്റവും ഭീകരമായ ആക്രമണങ്ങളിൽ ഒന്നായിരുന്നു തവി റെയിൽവേ സ്റ്റേഷൻ ബോംബ് സ്ഫോടനം .
സ്ഫോടനം നടന്നയുടൻ തന്നെ അന്വേഷണം നടത്തിയ പോലീസ് സംഘം അമൻ ഉല്ലാ ഖാൻ എന്ന പ്രതിയെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും, മറ്റ് ചില മുഖ്യപ്രതികൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഒളിവിൽ പോവുകയായിരുന്നു. പിന്നീട് കോടതി ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയും ചെയ്തു. അന്നത്തെ കാലഘട്ടത്തിലെ അപര്യാപ്തമായ സാങ്കേതിക വിദ്യകളും ഒളിവിലുള്ള പ്രതികൾ വ്യാജ വിലാസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാറി മാറി താമസിച്ചതും കാരണം അന്വേഷണം വർഷങ്ങളോളം നീണ്ടുപോയി.
കഴിഞ്ഞ കുറേ വർഷങ്ങളായി ജമ്മു റെയിൽവേ പോലീസ് ഈ കേസിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുകയും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കണ്ടെത്താൻ ശക്തമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി നടത്തിയ സൂക്ഷ്മമായ പരിശോധനയിലാണ് അൽതാഫ് ഹുസൈൻ ഷെയ്ഖിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. വർഷങ്ങളായി കശ്മീരിലെ ബിജ്ബെഹറ പ്രദേശത്ത് യാതൊരുവിധ സംശയങ്ങൾക്കും ഇടനൽകാതെ, സ്വന്തം മേൽവിലാസം പൂർണ്ണമായും മാറ്റിവെച്ച് ഒരു ബിസിനസുകാരനായി ജീവിക്കുകയായിരുന്നു ഇയാൾ. പോലീസിന്റെ കൃത്യമായ നിരീക്ഷണവും ഇയാളുടെ വ്യക്തിഗത വിവരങ്ങളും താമസസ്ഥലങ്ങളും വിശദമായി പരിശോധിച്ചുള്ള അന്വേഷണവുമാണ് ഒടുവിൽ 35 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം യഥാർത്ഥ പ്രതിയെ പിടികൂടാൻ സഹായിച്ചത്.
സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…
തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…
മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ഡ്രഗ്സ് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. ഡോക്ടർമാരുടെ ഔദ്യോഗിക…
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ജലതര്‍ക്കങ്ങള്‍ പരിഹരിച്ച്, 'കിഷാവു ബഹുഉദ്ദേശ്യ പദ്ധതി' (Kishau Multipurpose Project) യാഥാര്‍ത്ഥ്യമാക്കാനുള്ള ചരിത്രപരമായ കരാറില്‍…
നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ കാല്‍നൂറ്റാണ്ട് നീണ്ട ഭരണയാത്ര, കവിത പോലെയുള്ള 76 കാന്‍വാസുകളിലേക്ക് പകര്‍ത്തപ്പെടുമ്പോള്‍ ഡല്‍ഹിയിലെ അംബേദ്കര്‍…